കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വില്പന വിവാദത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ ഒരുവിഭാഗം വിശ്വാസികള്‍ മാര്‍പാപ്പയ്ക്ക് പരാതി അയച്ചു. ആലഞ്ചേരിയെ മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്നാണ് മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന് ചെയര്മാന് വി.ജെ. ഹൈസന്തിന്റെ പേരിലുള്ള കത്തിലെ ആവശ്യം.
ഭൂമിയിടപാടില്‍ സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടായി. കടം തീര്‍ക്കാന്‍ നടത്തിയ ഇടപാടിലൂടെ കടബാധ്യത വര്‍ധിച്ചു. ഇടപാടില്‍ കള്ളപ്പണത്തിന്റെ ഇടപെടലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ടെന്നും മാര്‍പാപ്പയ്ക്കയച്ച പരാതിയിലുണ്ട്. ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ഭൂമി പ്ലോട്ടുകളാക്കി ബിനാമികളുടെ പേരില്‍ തുച്ഛമായ തുകയ്ക്ക് വിറ്റശേഷം വന്‍ തുകയ്ക്ക് മറിച്ചു വിറ്റു. ഇടപാടില്‍ കള്ളപ്പണക്കാര്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും പങ്കുണ്ടെന്ന് ആരോപണമുണ്ട്. ഇതു സംബന്ധിച്ച വാര്‍ത്തകളെല്ലാം ശരിവച്ച് എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതാ സഹായ മെത്രാന് മാര്‍സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സര്ക്കുലറുമയച്ചിരുന്നു. നിയമവിരുദ്ധമായ കാര്യങ്ങളാണ് ഭൂമിയിടപാടില്‍ നടന്നത്.
മാര്‍പ്പാപ്പയ്ക്ക് തൊട്ടു താഴെ വരുന്നയാളാണ് കര്‍ദ്ദിനാള്‍. അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കാനോനിക നിയമ പ്രകാരം ഒരു പുരോഹിതനും സാധിക്കില്ല. ഈ സാഹചര്യത്തിലാണ് മാര്‍പാപ്പയുടെ ഇടപെടല്‍ വേണ്ടത്. അതിരൂപത നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുന്നത് മാര്‍ ആലഞ്ചേരിക്കു തന്നെയാണ്.
അലക്സൈന്‍ സന്ന്യാസി സഭ സീറോ മലബാര്‍ സഭയ്ക്ക് കൈമാറിയതാണ് തൃക്കാക്കരയിലെ ഭൂമി. ജീവകാരുണ്യ പ്രവര്‍ത്തനത്തിനു മാത്രമേ ഇത് ഉപയോഗിക്കാന്‍ പാടുള്ളു എന്നായിരുന്നു വ്യവസ്ഥ. ഇത് തെറ്റിച്ചാണ് കള്ളപ്പണക്കാരുടെ ഒപ്പം ചേര്‍ന്ന് ഭൂമി വില്പന. കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: