കാഞ്ഞിരപ്പള്ളി: വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ലഭിച്ചിട്ടും സ്ഥലം ലഭ്യമാകാത്തതിനാല്‍ കാഞ്ഞിരപ്പള്ളിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലാകുന്നു. പദ്ധതികള്‍ക്ക് എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ട് വര്‍ഷങ്ങളായിട്ടും പണി തുടങ്ങാത്തതില്‍ വ്യാപക വിമര്‍ശനമാണുയരുന്നത്. സ്ഥലം ലഭ്യമാകാതെ വരുന്നതോടെ ടെന്‍ഡര്‍ ചെയ്ത പദ്ധതികള്‍ പോലും അനന്തമായി നീളുന്നു. കാഞ്ഞിരപ്പള്ളിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ചായിരുന്നു പ്രധാന വിഷയം. കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം, കാഞ്ഞിരപ്പള്ളി പോലീസ് കോംപ്ലക്സ് നിര്‍മാണം, ഐ എച്ച് ആര് ഡി കോളജ് എന്നിവക്ക് സ്ഥലമില്ലാത്തതിനാല്‍ അനുവദിച്ച തുക പ്രയോജനപ്പെടാതെ പോകുകയാണ്.
ഐഎച്ച്ആര്‍ഡി കോളജിന് അവശ്യമായ സ്ഥലം കഴിഞ്ഞ ഏഴ് വര്‍ഷമായി കണ്ടെത്താന്‍ കഴിയാത്തത് മൂലം കോളജ് തുടര്‍ന്ന് കൊണ്ടു പോകാന്‍ കഴിയാത്ത സ്ഥിതിയാണ്.
യുജിസി നിയമപ്രകാരം കോളജിന് അഞ്ചേക്കര്‍ സ്ഥലമാണ് വേണ്ടത്. എന്നാല്‍, ഇത് കണ്ടെത്താന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ഇതേ അവസ്ഥയാണ് ഫയര്‍ഫോഴ്സിന്റെയും.
45 ജീവനക്കാര്‍ ഇടുങ്ങിയ മുറിയില്‍ കഴിയാന്‍ തുടങ്ങിട്ട് കാലം ഏറെയായെന്നും ആവശ്യമായ സ്ഥലം കണ്ടെത്തിയാല്‍ ഈ വര്‍ഷത്തെ ബജറ്റില്‍ തുക വക കൊള്ളിക്കുമെന്നും എംഎല്‍എ പറയുന്നു. സമാന അവസ്ഥയാണ് ബൈപ്പാസിന്റെയും. നിര്‍മാണം വൈകുവാന്‍ കാരണം സ്ഥലം വിട്ടു ലഭിക്കാത്തതാണ് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: