കണ്ണൂര്‍: പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള ആഡംബര വാഹനങ്ങല്‍ക്കെതിരെ ജില്ലയില്‍ നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു. ഇരുന്നൂറിലേറെ ആഡംബര വാഹനങ്ങള്‍ കണ്ണൂരില്‍ ഓടുന്നതായാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. സിനിമാനടന്മാര്ക്കെതിരെയും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് മാധ്യമ ശ്രദ്ധ നേടുന്ന മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കണ്ണൂരില്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടിസ്വീകരിക്കാത്ത സംഭവം കേന്ദ്ര രഹസ്യാന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
അരക്കോടി മുതല്‍ രണ്ട് കോടിയിലേറെ വിലവരുന്ന ആഡംബര വാഹനങ്ങളാണ് വാഹന വകുപ്പ് അധികൃതരെയും പോലീസിനെയും വെല്ലുവിളിച്ചുകൊണ്ട് കണ്ണൂരിലെ റോഡുകളിലൂടെ ഓടുന്നത്. ഇതുവഴി സംസ്ഥാന സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. സംസ്ഥാന സര്‍ക്കാരിന് ഏറ്റവുമധികം വരുമാനം ലഭിച്ചത് മോട്ടോര്‍വാഹന വകുപ്പില്‍ നിന്നാണ്. കഴിഞ്ഞ രണ്ട് മാസത്തിനുളളില്‍ നികുതിയിനത്തില്‍മാത്രം 22 ശതമാനം വര്‍ധനവ് ഈ വിഭാഗത്തിലുണ്ടായിട്ടുണ്ട്.
ബിഎംഡബ്ല്യൂ, റോഡ്സ് റോയിസ്, ഹമ്മര്‍, ജാഗ്വര്‍ തുടങ്ങിയ നിരവധി വാഹനങ്ങള്‍ ചില രഹസ്യ കേന്ദ്രങ്ങളില്‍ ഒളിപ്പിച്ചുവെച്ചതായും സൂചനയുണ്ട്. ഒരുവിഭാഗം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്ക്കുന്നതായാണ് ആരോപണം. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഉയര്‍ന്ന് വിലക്കുള്ള വാഹനങ്ങള്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് ഓടുന്നത്.
ഇത്തരം വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ല. ചില ഹവാല, സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘങ്ങളുടെ കയ്യിലും ഇത്തരം വിലകൂടിയ കാറുകള്‍ ഉള്ളതായും സൂചനയുണ്ട്. മറ്റ് ജില്ലകളില്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമ്പോള്‍ കണ്ണൂരില്‍ മാത്രം അധികൃതര്‍ നടപടി സ്വീകരിക്കാത്തത് ഭരണകേന്ദ്രത്തില്നിന്നുള്ള മൗനാനുവാദവും വാഹന ഉടമകളുടെ സമ്മര്‍ദ്ദവും മൂലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: