തളപ്പറമ്പ്: 54 വര്‍ഷം പറശ്ശിനിക്കടവ് ഹൈസ്കൂളില്‍ എസ്എസ്എല്‍സി പരീക്ഷകളില്‍ ഒന്നാംസ്ഥാനം നേടിയവരുടെ അപൂര്‍വ്വ സംഗമം ഇന്ന് നടക്കും. ഇത്തരത്തില്‍ ഒന്നാം സ്ഥാനം നേടിയ അമ്പത്തിയേഴ് പേരില്‍ നാലുപേര്‍ മരിച്ചെങ്കിലും രണ്ടുപേരെ മാത്രം കണ്ടെത്താനായില്ല. 1950, 1962 വര്‍ഷത്തെ ഒന്നാം സ്ഥാനക്കാരെയാണ് കണ്ടെത്താന്‍ കഴിയാത്തത്. 1950ല്‍ സ്ഥാപിതമായ പറശ്ശനിക്കടവ് ഹൈസ്കൂളില്‍ നിന്നും ഗ്രേഡിംഗ് സമ്പ്രദായം നടപ്പാക്കിയ 2004 വരെ അമ്പത്തി നാല് വര്‍ഷമായി എസ്എസ്എല്‍സി പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയവരാണ് ഇന്ന് സ്കൂളില്‍ ഒത്തുചേരുക.
1986 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ഇത്തരം അപൂര്‍വ്വ സംഗമത്തിന് വേദിയൊരുക്കിയത്. ആദ്യബാച്ചിലെ ഒന്നാം സ്ഥാനക്കാരനായിരുന്ന കെ.കെ.കുഞ്ഞിരാമ മാരാര്‍ 1962 ബാച്ചിലെ ഒന്നാംസ്ഥാനക്കാരനായിരുന്ന എം.ബാലകൃഷ്ണന് എന്നിവരെയാണ് കണ്ടെത്താന്‍ കഴിയാത്തത്. സ്കൂള്‍ രേഖകള്‍ നശിച്ചുപോയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുമില്ല. ഇതില്‍ കുഞ്ഞിരാമ മാരാര്‍ കണ്ണാടിപ്പറമ്പ്സ്വദേശിയും എം.ബാലകൃഷ്ണന് പയ്യാവൂര്‍ സ്വദേശിയുമാണ്.
രാവിലെ 9.30ന് ജയിംസ് മാത്യു എംഎല്‍എ സംഗമം ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളും മുന്‍കാല ഒന്നാംസ്ഥാനക്കാരായിട്ടുള്ളവരും തമ്മില്‍ സംവാദവും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: