തിരുവനന്തപുരം: അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ചു യദു വിജയകൃഷ്ണന് സംവിധാനം ചെയ്ത ‘ 21 മന്ത്സ് ഓഫ് ഹെല് ‘ എന്ന ഡോക്യുമെന്ററി ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു.
അടിയന്തരാവസ്ഥയില്‍ അതിക്രമങ്ങള്‍ നടന്നിട്ടില്ലെന്നും ചിത്രം ദേശീയപതാകയേയും മഹാത്മാഗാന്ധിയെയും അപമാനിക്കുന്നുവെന്നുമൊക്കെയാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്ന കാരണങ്ങള്‍. കേരളത്തിലാദ്യമായാണ് സംഘപരിവാറിന്റെ ഒരു സമരത്തെപ്പറ്റി ചിത്രം നിര്‍മ്മിക്കപ്പെടുന്നത്. സെന്‍സര്‍ ബോര്‍ഡ് നല്കുന്ന കട്ടുകള്ക്കെല്ലാം സംഘപരിവാറിനെ കുറ്റപ്പെടുത്തുന്ന നാട്ടുനടപ്പിനിടയിലാണ് സംഘപരിവാറിനെപ്പറ്റി പറയുന്ന ഒരു സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക് വന്നിരിക്കുന്നത് എന്നതാണ് കൗതുകം.
തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡിന്റെ ദുഷ്ചെയ്തികള്ക്കെല്ലാം കേന്ദ്രസര്‍ക്കാര്‍ പഴിയേറ്റുവാങ്ങേണ്ടി വരികയാണെന്നാണ് ഇതില്‍ നിന്ന് തെളിയുന്ന സത്യം. തിരുവനന്തപുരത്തെ റീജിയണല്‍ ഓഫീസര്‍ പ്രമുഖ രാഷ്ട്രീയ കക്ഷിയോടാഭിമുഖ്യമുള്ള കുടുംബത്തിലെ അംഗമാണ്. അഡൈ്വസറി പാനലിലെ പകുതി അംഗങ്ങള്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമിച്ചവരും.
ബിജെപി ഭരണകാലത്തു നിയമിക്കപ്പെട്ട അംഗങ്ങളില്‍ ഭാഗ്യലക്ഷ്മി സിപിഐയില്‍ ചേര്‍ന്നത് രണ്ടാഴ്ച മുന്‍പാണ്. മറ്റംഗങ്ങളില്‍ ഭൂരിപക്ഷവും രാഷ്ട്രീയ ഭാഗ്യാന്വേഷികളും. രണ്ടു മാസം മുന്‍പ് ന്യൂദല്‍ഹിയില്‍ ’21 മന്തസ് ഓഫ് ഹെല്’ പ്രദര്‍ശിപ്പിച്ചപ്പോള്‍ കേന്ദ്രമന്ത്രി അശ്വിനികുമാര്‍ ചൗബേ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. അടിയന്തരാവസ്ഥയില്‍ തടവറയില്‍ കിടക്കേണ്ടിവന്ന അശ്വിനികുമാര്‍ അക്കാലത്തെ തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: