തൊടുപുഴ: ഭരണത്തിലിരിക്കുന്നവര്‍ തൊഴിലാളി സംരക്ഷണത്തിന് പകരം കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ് തിരക്ക് കൂട്ടുന്നതെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്. മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് വേണ്ടി ചെറുവിരല്‍ അനക്കാത്ത തൊഴിലാളി സംഘടനകളാണ് ഇന്നും അവിടെയുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ബിഎംഎസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1991 മുതല്‍ രാജ്യത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങി വച്ചതും തുടര്‍ന്നുള്ള സര്‍ക്കാരുകള്‍ തുടര്‍ന്ന് വന്നതുമായ നവലിബറല്‍ നയങ്ങളെ രാഷ്ട്രീയത്തിനധീതമായി എതിര്‍ക്കുന്നതിന് ബിഎംഎസ് ശക്തമായ പ്രക്ഷോഭങ്ങള്‍ നേതൃത്വം കൊടുത്ത് വരികയാണ്. തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുക എന്നതാണ് ബിഎംഎസിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് വി.എന്‍. രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് പി.ആര്. ഹരിദാസ്, സംസ്ഥാന സെക്രട്ടറി പി.ശശിധരന്, സംഘടന സെക്രട്ടറി സി.വി. രാജേഷ്, ജില്ലാ സെക്രട്ടറി സിബി വര്‍ഗീസ്, ജോ.സെക്രട്ടറി എ.പി. സഞ്ചു, ട്രഷറര്‍ കെ. ജയന് തുടങ്ങിയവര്‍ സംസാരിച്ചു. ഇടുക്കിയുടെ സമഗ്രവികസനവും മെഡിക്കല്‍ കോളേജും, ഇടുക്കി ജില്ലയിലെ തോട്ടം വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുക, അസംഘടിത തൊഴില്‍ രംഗത്തെ പ്രതിസന്ധിക്ക് പരിഹാരം കാണുക എന്നീ മൂന്ന് പ്രമേയങ്ങളും യോഗത്തില്‍ പാസാക്കി. സംഘാടന മികവുകൊണ്ടും ജില്ലാ സമ്മേളനം മുന്നിട്ട് നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: