ന്യൂദല്‍ഹി : വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ തെക്കന്‍ ദല്‍ഹിയിലെ പബ്ബില്‍ വെടിവെപ്പ്. ഗ്രേറ്റര്‍ കൈലാഷിലെ പബ്ബിലാണ് സംഭവം. മുപ്പതു വയസ്സുകാരനായ വിനയ്ക്കാണ് വെടിയേറ്റത്. ബാറിലെ സന്ദര്‍ശകനായ ഉമേഷാണ് വഴക്കിനിടെ വെടിവെച്ചതെന്ന് കരുതുന്നതായി പോലീസ് വ്യക്തമാക്കി.
തോളെല്ലിനു സമീപം വെടിയേറ്റ വിനയിനെ എംയിസ് ട്രോമസെന്ററില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഉമേഷിനെ പിടികൂടിയ നാട്ടുകാര്‍ പോലീസിനു കൈമാറി. പബ്ബിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സൗത്ത് ദല്‍ഹി ഡിസിപി റോമില്‍ ബാനിയ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: