പൊന്‍കുന്നം: മലബാറിലെ തെയ്യക്കോലങ്ങള്‍ മണക്കാട്ടെ മണ്ണില്‍ അനുഗ്രഹ വര്‍ഷം ചൊരിഞ്ഞ് നിറഞ്ഞാടി. മനുഷ്യനും ദൈവവും തമ്മിലുള്ള അകലം കുറയ്ക്കുന്ന കോലങ്ങള്‍ ആചാരഅനുഷ്ഠാനങ്ങളോടെ പൂര പറമ്പിലേക്ക് ഇറങ്ങിയത് മുതല്‍ അനുഹ്രം നല്കി മടങ്ങിയത് വരെയുള്ള നിമിഷങ്ങള്‍ ഭക്തര്‍ക്ക് പുത്തന്‍ അനുഭൂതിയായിരുന്നു.
ചിറക്കടവ് മണക്കാട്ട് ശ്രീഭദ്രാക്ഷേത്രമുറ്റത്താണ് തെയ്യം അരങ്ങേറിയത്. ഉത്തരമലബാറിലെ കാവുകളില്‍ തെയ്യക്കാലത്ത് നിറഞ്ഞാടുന്ന തീചാമുണ്ഡി, കതിവന്നൂര്വീരന്, കരിങ്കുട്ടിചാത്തന്‍ എന്നീ കോലങ്ങളാണ് ഉറഞ്ഞ് തുള്ളിയത്. ഒടുവില്‍ ഭയഭക്തിയോടെ കൈകൂപ്പി നിന്നവരെ അനുഗ്രഹിച്ചപ്പോള്‍ ഭക്തരുടെ ഉള്ളം നിറഞ്ഞു.
ദാരികാനിഗ്രഹത്തിനായി പുറപ്പെടുന്ന ദേവിയുടെ രൗദ്രഭാവമാണ് തീചാമുണ്ഡി കോലത്തില്‍ ദര്‍ശിക്കാനായത്. കോലങ്ങള്‍ ഉറഞ്ഞതുള്ളി അഗ്നിപ്രവേശനം നടത്തിയാണ് ചടങ്ങുകള്‍ക്ക് പരിസമാപ്തിയായത്. കോഴീക്കോട് ശ്രീനിവാസനും സംഘമാണ് കോലങ്ങളുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: