ജാംനഗര്‍: സോണിയഗാന്ധിക്കും പ്രധാനമന്ത്രി മന്മോഹന് സിങ്ങിനുമെതിരെ വീണ്ടും നരേന്ദ്ര മോഡി. സോണിയാ ഗാന്ധിയുടെ വിദേശയാത്രയ്ക്കും ചികിത്സയ്ക്കും വേണ്ടി സര്‍ക്കാര്‍ പണം ചെലവിട്ടിട്ടില്ലെന്ന് പറഞ്ഞ മന്മോഹന് സിങ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മോഡി പറഞ്ഞു.
സോണിയാ ഗാന്ധിയുടെ വിദേശയാത്രകള്‍ക്കായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചിലവഴിച്ചു എന്നത് സത്യമാണ്. വിവരാവകാശ രേഖകള്‍ പ്രകാരം സര്‍ക്കാര്‍ പണം ചെലവിട്ടതായി തെളിഞ്ഞതാണെന്നും അതല്ലെങ്കില്‍ മന്മോഹന് സിങ് തെളിയിക്കട്ടെയെന്നും മോഡി പറഞ്ഞു. ഗുജറാത്തിലെ ചുനഘട്ടില് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സോണിയയുടെ വിദേശയാത്രയ്ക്കും ചികിത്സയ്ക്കും സര്‍ക്കാര്‍ പണം മുടക്കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മോഡിയുടെ വിമര്‍ശനം. സോണിയ ഗാന്ധിയുടെ വിദേശയാത്രക്കായി 1,880 കോടി രൂപ ചെലവാക്കി എന്ന് മോഡി അറിയിച്ചു.
അതേസമയം, വെറും മൂന്ന് ലക്ഷം രൂപ മാത്രമാണ് സോണിയയുടെ വിദേശയാത്രക്കായി ചിലവഴിച്ചതെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. 2007-2011 കാലയളവില്‍ രണ്ട് തവണയാണ് സോണിയ ലണ്ടന്‍ യാത്ര നടത്തിയത്. ഇതിനായി 2.82 മുതല്‍ 35 ലക്ഷം രൂപ വരെ ചെലവഴിച്ചു. രണ്ട് തവണയുള്ള ചൈന യാത്രക്കായി 14 ലക്ഷവും 12 ലക്ഷവും ചെലവാക്കിയെന്നും മോഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: