ന്യൂദല്‍ഹി : മേഘാലയയിലെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കുറ് മാറിയതിനെതുടര്‍ന്ന് ഡി.ഡി. ലപാങ്ങിനെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കി.
എന്‍ഡിഎ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ (എന്‍പിപി) ചേരുന്നതിനാണ് എംഎംഎല്‍മാര്‍ രാജിവെച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയാണ് ലപാങ്ങിനെ മാറ്റിയത്. പകരം സെലെസ്റ്റിന് ലിങ്ദോയ്ക്ക് ചുമതല നല്കി.
അതേസമയം ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന് ലപാങ് മാധ്യമങ്ങളെ അറിയിച്ചു. മൂന്നു തവണ സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ള ലപാങ് നിയമസഭാ തെഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
മുകള്‍ സാങ്മ മന്ത്രിസഭയിലെ മന്ത്രിയാണ് ലിങ്ദോ. ഷില്ലോങ്ങില്‍ നിന്നുള്ള ലോക്സഭ എംപി വിന്‍സന്റ് എച്ച്. പാലയെ പിസിസി വര്‍ക്കിങ് പ്രസിഡന്റായും എഐസിസി നിയമിച്ചു.
സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുകയാണെന്നും ലിങ്ദോയ്ക്കും, പാലായ്ക്കും പുതിയ ചുമതല നല്കിയതും ഇതിന്റെ ഭാഗമാണെന്നും ലപാങ് അറിയിച്ചു. ഉപ മുഖ്യമന്ത്രി റോവെല്‍ ലിങ്ദോ ഉള്‍പ്പടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: