കേപ്ടൗണ്‍: ശക്തമായ തയ്യാറെടുപ്പോടെയാണ് ദക്ഷിണാഫ്രിക്കയില്‍ പരമ്പരക്കെത്തിയിരിക്കുന്നത്. വിജയം നേടാമെന്ന പ്രതീക്ഷയുമുണ്ടെന്ന് ഇന്ത്യന്‍ ക്യാപറ്റന് വിരാട് കോഹ് ലി.ടീമിന്റെ പരിശീലനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോഹ് ലി.
നാലുവര്‍ഷത്തെ ഇടവേളയക്ക് ശേഷമാണ് പരമ്പരയ്ക്കെത്തുന്നത്. ടീമില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ടീമിന്റെ നിലവാരത്തെക്കുറിച്ച് നന്നായി അറിയാം. ഉയര്‍ച്ചയും താഴ്ച്ചയുമൊക്കെ ഉണ്ടായിട്ടുണ്ട്. നിലവില്‍ ടീമിന്റെ പ്രകടനത്തില്‍ സംതൃപ്തനാണ്.
ടീമെന്ന നിലയില്‍ എങ്ങിനെ തിരിച്ചുവരണമെന്ന് അറിയാം. അവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും. ജനുവരി അഞ്ചിന് ആദ്യ ടെസറ്റില്‍ എന്താണ് ചെയ്യേണ്ടതെന്ന നല്ല ബോധ്യമുണ്ട്. ദക്ഷിണാഫ്രിക്കയിലെ പിച്ച് വ്യത്യസ്ഥമാണെന്ന് മനസിലാക്കിക്കൊണ്ടു തന്നെയാണ് എത്തിയിരിക്കുന്നത്. മികച്ച താരങ്ങള്‍ അണിനിരക്കുന്ന ടീം പരമ്പര നേടുമെന്നാണ് വിശ്വാസമെന്ന് കോഹ് ലി പറഞ്ഞു.
ശക്തമായ ബൗളിങ്ങ് നിരയും പരിചയ സമ്പന്നരായ ബാറ്റ്സ്മാന്മാരും അടങ്ങുന്നതാണ് ടീം. ഞങ്ങള്‍ക്ക് വിജയം നേടാനകും. എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ബാറ്റ്സ്മാന്മാര്ക്ക് അറിയാം. സാഹചര്യത്തിനൊത്ത് കളി നിയന്ത്രിക്കാനും അവര്‍ക്ക് കഴിയുമെന്ന് കോഹ് ലി വെളിപ്പെടുത്തി.
1992 മുതലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പര്യടനം ആരംഭിച്ചത്.2013-14 സീസണിലാണ് അവസാനമായി ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയത്. അന്ന് പര്യടനം നടത്തിയ ടീമിലെ പതിമൂന്ന് പേര് ഇന്ന് ടീമിനൊപ്പമുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ഇന്ത്യക്ക് പരമ്പര നേടാനായിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: