വര്‍ക്കല:ജാതി വ്യവസ്ഥ ഇല്ലാതാക്കാന്‍ ആത്മീയ സ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യ സമത്വത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു ശ്രീനാരായണ ഗുരു എന്ന് ശ്രീലങ്കന്‍ സ്പീക്കര്‍ കാരു ജയസൂര്യ. 85-ാമത് ശിവഗിരി ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധഃസ്ഥിതരെ ആത്മീയമായും സാമൂഹികമായും ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്കാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്.ഇതിനാണ് അദ്ദേഹം ദേവാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിച്ചത്. ജാതി സമ്പ്രദായത്തെയും അന്ധവിശ്വാസങ്ങളെയും ഇല്ലാതാക്കാന്‍ ഇതിലൂടെ കഴിഞ്ഞു.
കേരളവുമായി ചരിത്രാതീത കാലംമുതലുള്ള ബന്ധം ശ്രീലങ്കയ്ക്കുണ്ട്. ശ്രീലങ്കയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഗുരുദേവന് താത്പര്യംകാട്ടി.രണ്ട് തവണ ശ്രീലങ്ക സന്ദര്‍ശിച്ച ഗുരു രാജ്യത്തെ ഓരോ പ്രദേശവും സന്ദര്‍ശിച്ചപ്പോള്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.ഗുരുവിന്റെ ശ്രീലങ്ക സന്ദര്‍ശനത്തിന് നൂറ് വര്‍ഷം തികയുന്ന 2018-ല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പരമ്പര തന്നെ നടത്തുന്നുണ്ട്.ശ്രീലങ്കയിലെ ശ്രീനാരായണഗുരു സൊസൈറ്റിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.ഗുരുവിന്റെ 155-ാമത് ജന്മദിനം പ്രമാണിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഒരു സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.ഇത്തരത്തില്‍ സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയ ഏക വിദേശരാജ്യം ശ്രീലങ്കയാണെന്നും കാരു ജയസൂര്യ പറഞ്ഞു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസം, സംഘടന എന്ന സെമിനാര്‍ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.ഡോ.എം.ജയരാജ് മോഡറേറ്ററായ സെമിനാറില്‍ ഡോ.കെ.എസ്.രാധാകൃഷ്ണന് പ്രബന്ധം അവതരിപ്പിച്ചു.സ്വാമി സച്ചിദാനന്ദ, ടി.വി.രാജേന്ദ്രന്, സ്വാമി സാന്ദ്രാനന്ദ തുടങ്ങിയവര്‍ സംസാരിച്ചു.
ഈശ്വരഭക്തി എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സ്വാമി രുദ്ര ഉദ്ഘാടനം ചെയ്തു.ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു.സ്വാമി വിശാലാനന്ദ, കര്‍ണ്ണാടക ശ്രീനാരായണ മഹാസംസ്ഥാന മഠാധിപതി രേണുകാനന്ദജി, സ്വാമി സാന്ദ്രാനന്ദ, സ്വാമി ശിവ സ്വരൂപാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ഗുരുപ്രകാശം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: