സ്വന്തം ലേഖകന്‍
കൊല്ലം: ദശവാര്‍ഷിക നിറവിലെത്തിയ ജുഗല്‍ബന്ദിയുടെ സമര്‍പ്പണമായി റഷ്യന്നാടകം ഇന്ന് കൊല്ലത്ത് അരങ്ങേറുന്നു. ജുഗല്‍ബന്ദി മ്യൂസിക് ആന്റ് ആര്‍ട്സ് ക്ലബിലെ കലാകാരന്മാരാണ് നാടകത്തില്‍ അഭിനയിക്കുന്നത്. ആകാശഗംഗ എന്ന വിനയന്ചിത്രത്തിലൂടെ സിനിമയിലെത്തിയ നടന് റിയാസ് പ്രസിഡന്റും പിന്നണി ഗായിക ശബ്നം സെക്രട്ടറിയുമായാണ് ക്ലബ് പ്രവര്‍ത്തിക്കുന്നത്.
180 വര്‍ഷം മുന്‍പ് റഷ്യയില്‍ ജീവിച്ച എന്‍.വി.ഗൊഗോള്‍ എന്ന വിശ്വനാടകകൃത്തിന്റെ തൂലികയില്‍ പിറവി എടുത്ത നാടകമാണ് ദി ഗവ.ഇന്‍സ്പെക്ടര്‍. 180 വര്‍ഷം മുന്‍പുള്ള ഒരു ചിന്ത ആധുനികകാലത്തും പ്രസക്തമാണെന്ന് തെളിയിക്കുന്നതാണ് നാടകം. മൂന്ന് മണിക്കൂറിലധികമുള്ള നാടകം ഒന്നേകാല്‍ മണിക്കൂറിനുള്ളിലാക്കി സത്ത ചോരാതെ മലയാളത്തില്‍ അവതരിപ്പിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത.
എല്ലാ സുഖസൗകര്യങ്ങളുമുള്ള ഒരു മേയര്‍, ഭാര്യയും മകളുമുള്ള ഒരു മനുഷ്യന്. അധികാരഭ്രംശം ഉണ്ടാകുമെന്നു അറിയുമ്പോള്‍ കൈക്കൂലി കൊടുത്തും മറ്റും അധികാരവും പദവിയും കൈവിട്ട് പോകാതെ ഇരിക്കാന്‍ പെടാപ്പാട് പെടുന്നതിന്റെ കഥയാണ് നാടകം വരച്ചുകാട്ടുന്നത്. ജുഗല്‍ബന്ദി മ്യൂസിക് ക്ലബിന്റെ അംഗങ്ങളായ സുധീര്‍, മുഹമദ് അസീം, ബിനുദാസ്, നിലീന സുരേഷ് കുമാര്‍, ദീപു ഭരതന്, ആര്‍ക്കിടെക്ട് ഗാഥി മധൂസൂധനന്‍, സംഗീത് ഗോപാലകൃഷ്ണന്, പ്ലസ്ടു വിദ്യാര്‍ത്ഥിനി ഐശ്വര്യ എന്നിവര്‍ക്കൊപ്പം ഗവ: ഇന്‍സ്പെക്ടറായി സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന സിദ്ധാര്‍ത്ഥും നടന് റിയാസും അഭിനയിക്കുന്നു. നാടകത്തിന്റെ റിഹേഴ്സലിന്റെ തിരക്കിലായിരുന്നു പത്തുദിവസമായി ഇവര്‍. ഇന്ന് വൈകിട്ട് ആറിന് സി.കേശവന് സ്മാരക ടൗണ്‍ഹാളില്‍ നടക്കുന്ന നാടകം സംവിധായകന് ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ഷികാഘോഷം മേയര്‍ വി.രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: