ശ്രീനഗര്‍: പുതുവര്‍ഷത്തിലും അതിര്‍ത്തി അശാന്തം. പാംപോറില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യൂ. രണ്ട് ഭീകരരെയും സൈന്യം വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയാണ് ആക്രമണത്തിനു പിന്നില്‍.
രാവിലെ സൈന്യം സഞ്ചരിച്ച വാഹനത്തിനു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഈ പ്രദേശത്ത് സൈന്യം ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം ഈ പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ നടത്തുകയാണ്.
കരസേനയും ഭീകര വിരുദ്ധ സേനയും മേഖലയില്‍ എത്തി തെരച്ചില്‍ നടത്തുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ കശ്മീരില്‍ പത്ത് സൈനികര്‍ക്കാണ് ജീവന് നഷ്ടമാകുന്നത്.
ഇന്നലെ പുല്‍വാമയില്‍ സൈനിക ക്യാംപിനു നേര്‍ക്ക് ജെയ്ഷെ മുഹമ്മദ് ഭീകരരുടെ ആക്രമണം നടന്നിരുന്നു. അഞ്ച് സൈനികര്‍ക്കാണ് ജീവന് നഷ്ടമായത്. ഇവരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും രാജ്യം ഉചിതമായ മറുപടി നല്‍കുമെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സൈനികരുടെ കുടുംബത്തോട് നടത്തിയ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ നൂര്‍ മുഹമ്മദിനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ഈ ആക്രമണങ്ങളെന്നാണ് കരുതുന്നത്. സാധാരണ ശൈത്യകാലങ്ങളില്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ കുറയാറുണ്ടെങ്കിലും കശ്മീരില്‍ നിന്നുതന്നെയുള്ള ഭീകരരുടെ ആക്രമണങ്ങള്‍ ഇത്തവണ വര്‍ധിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: