പേരയം: പകര്‍ച്ചവ്യാധി ഭീതി പരത്തി മുളവനയില്‍ അനധികൃത അറവുശാല. മുളവന എല്‍പി സ്കൂളിനും ഗുരുമന്ദിരത്തിനും സമീപമാണ് അറവുശാല പ്രവര്‍ത്തിക്കുന്നത്.
ആദ്യകാലങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ മാത്രമാണ് ഇവിടെ ഇറച്ചിവില്പന ഉണ്ടായിരുന്നത്. ഇറച്ചി കൊണ്ടുവന്നു വില്‍ക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ മാടുകളെ ഇവിടെത്തന്നെ അറക്കുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
അറവുമാലിന്യങ്ങള്‍ സമീപം തന്നെ നിക്ഷേപിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. മാട്ടിറച്ചി പരസ്യമായി കെട്ടിത്തൂക്കിയിടുന്നത് സമീപത്തെ സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് മാനസിക പ്രശ്നവുമുണ്ടാക്കുന്നുണ്ട്.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാല മതിയായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അറവുശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് മുളവനക്കാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: