ന്യൂദല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദല്‍ഹിയില്‍ വ്യോമ-റെയില്‍ ഗതാഗതങ്ങള്‍ താറുമാറായി. ഉത്തരേന്ത്യയിലും കനത്ത മഞ്ഞു തുടരുകയാണ്. റണ്‍വേയുടെ കാഴ്ചദൂരം 50 മീറ്റര്‍ വരെ താഴ്ന്നതോടെ വിമാന സര്‍വീസിനെ മഞ്ഞ് സാരമായി ബാധിച്ചു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. മൂടല്‍ മഞ്ഞ് മൂലം ഒരു സര്‍വീസ് റദ്ദാക്കുകയൂം 12 സര്‍വീസുകളുടെ സമയം പുനക്രമീകരിക്കുകയും ചെയ്തു. ഏഴ് അന്തര്‍ദേശീയ സര്‍വീസുകളും അഞ്ച് ആഭ്യന്തര സര്‍വീസുകളുമാണ് പുനക്രമീകരിച്ചിരിക്കുന്നത്.
ട്രെയിന്‍ സര്‍വീസുകളെയും മഞ്ഞ് പ്രതികൂലമായി ബാധിച്ചു. 15 സര്‍വീസുകള്‍ റദ്ദാക്കിയതായാണു വിവരം. 56 സര്‍വീസുകള്‍ വൈകുകയും 20 സര്‍വീസുകള്‍ പുനക്രമീകരിക്കുകയും ചെയ്തു. യമുന എക്സ്പ്രസ് വേയിലൂടെ യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്കി.
കനത്ത മഞ്ഞിനെ തുടര്‍ന്നു ഞായറാഴ്ചയും വിമാനങ്ങളും ട്രെയിനുകളും സര്‍വീസ് നിര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഒട്ടേറെപ്പേരാണ് ഇവിടങ്ങളില്‍ കുടുങ്ങിയത്. 270ല്‍ അധികം വിമാനങ്ങള്‍ താമസിക്കുകയും 50 ഓളം വിമാനങ്ങള്‍ തിരിച്ചുവിടുകയും 35 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. രാവിലെ 7.30 മുതല്‍ 11.05 വരെ ഏകദേശം നാലുമണിക്കൂറോളം ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തന്നെ നിലച്ച സ്ഥിതിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: