ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലെ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ച ഭീകരരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും. പതിനാറു വയസുള്ള ഇയാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. കുട്ടി ഭീകരന്റെ അച്ഛന് ജമ്മു കശ്മീര്‍ പോലീസ് സേനയിലാണ്. അതേസയമയം മകന് എങ്ങനെ ഭീകരസംഘടനയില്‍ എത്തിയെന്ന് അറിയില്ലെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ,് ആക്രമണത്തെ കുറിച്ചുള്ള വീഡിയോ കുട്ടി ഭീകരന് പുറത്തുവിട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.എട്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവാക്കളോട് ജെയ്ഷെ മുഹമ്മദ് തീവ്രവാദ സംഘടനയില്‍ ചേരണമെന്ന് ഭീകരര്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
ഈ സന്ദേശം നിങ്ങളില്‍ എത്തുമ്പോള്‍ സ്വര്‍ഗത്തില്‍ ഞാന്‍ ദൈവത്തിന്റെ അതിഥിയായി കഴിഞ്ഞിട്ടുണ്ടാവും. എന്നാല്‍, യുവാക്കളായ നിങ്ങള്‍ ജെയ്ഷെ മുഹമ്മദ് സംഘടനയില്‍ ചേരണം ഇതാണ് ഖണ്ടെയുടെ വാക്കുകള്‍. ഈ വീഡിയോ വാട്സ് ആപ്പ് വഴിയും സോഷ്യല്‍ മീഡിയ വഴിയും അതിവേഗം പ്രചരിക്കുകയാണ്.
ഇതാദ്യമായാണ് വീഡിയോ ചിത്രീകരിച്ച ശേഷം ഇത്തരത്തില്‍ ആക്രമണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. വീഡിയോ സൈന്യം പരിശോധിച്ചു വരികയാണ്. ഇത്തരമൊരു സാഹചര്യം ആശങ്കയുണര്‍ത്തുന്നതാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൈന്യത്തിന്റെ നിരന്തര ഫലമായി പലരും തീവ്രവാദ വഴി ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വന്നിട്ടുണ്ട്. അതിനെ അട്ടിമറിക്കുന്ന നടപടിയാണിതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: