പാനൂര്‍: പൊയിലൂരില്‍ ബിജെപി നേതാവിന്റെ വാഹനത്തിനു നേരെയും ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെയും ബോംബേറ്. കഴിഞ്ഞ ദിവസം രാത്രിയാണ് ബിജെപി ജില്ലാസെക്രട്ടറി വിപി.സുരേന്ദ്രന് മാസ്റ്ററുടെ കാറിന്റെ പിറകില്‍ ബോംബേറിഞ്ഞത്. തൂവ്വക്കുന്ന് കോമാക്കൂല് ഭാഗത്ത്് നിന്നാണ് ബോംബേറുണ്ടായത്. റോഡില്‍ വീണ ബോംബ് ഉഗ്രശബ്ദത്തില്‍ പൊട്ടി. കൊളവല്ലൂര്‍ പോലീസില്‍ പരാതി നല്കി. അതിനു ശേഷം ബിജെപി പ്രവര്‍ത്തകനായ കുണ്ടന്‍ചാലില്‍ സന്തോഷിന്റെ വീട്ടുമതിലിനു നേരെയും ബോംബേറുണ്ടായി. സ്ഫോടനത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകളും തകര്‍ന്നു.
പൊയിലൂരിലെ സമാധാനത്തിനു വിളളല്‍ വീഴ്ത്തുന്ന നീക്കമാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി. പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാനം തകര്ക്കാനാണ്് സിപിഎം ശ്രമം. ഇതില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വഴുതി വീഴരുത്. സമാധാനത്തിനായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ് ആവശ്യപ്പെട്ടു. ബോംബേറ് നടന്ന സന്തോഷിന്റെ വീട് ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാസെക്രട്ടറി വി.പി.സുരേന്ദ്രന്, യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് മനോജ് പൊയിലൂര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: