ജമ്മു: കശ്മീരില്‍ പുല്‍വാല ജില്ലയിലെ സിആര്‍പിഎഫ് ക്യാംപ് ആക്രമിച്ചെന്നു കരുതുന്ന ചാവേര്‍ പതിനേഴുകാരന്റെ വിഡിയോ പുറത്ത്. പാക് ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദാണ് വീഡിയോ പുറത്തുവിട്ടത്. സൈനികവേഷം ധരിച്ച ഫര്‍ദീന്‍ അഹമ്മദ് ഖാന്ദെയാണ് വീഡിയോയിലുള്ളത്.
ഇന്ത്യക്കെതിരെ പൊരുതാന്‍ മുസ്ലീങ്ങളോടും കാശ്മീരി യുവാക്കളോടും ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ പുറത്തിറങ്ങുമ്പോഴേക്കും താന്‍ സ്വര്‍ഗത്തിലായിരിക്കുമെന്ന് ഫര്‍ദീന്‍ പറയുന്നു. മൂന്നു മാസം മുമ്പാണ് ഫര്‍ദീന്‍ ഭീകരസംഘടനയില്‍ ചേര്‍ന്നത്.
ട്രാല്‍ സ്വദേശിയായ ഫര്‍ദീന്‍ ഉറുദുഭാഷയിലാണ് സംസാരിക്കുന്നത്. ജിഹാദ് നമ്മുടെ കടമയാണ്. കാശ്മീരിലെ യുവാക്കള്‍ കടമകള്‍ തിരിച്ചറിഞ്ഞ് സ്വാതന്ത്രത്തിനുവേണ്ടി പോരാടേണ്ടതുണ്ട്.എട്ട് മിനിട്ടു ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ ഫര്‍ദീന്‍ പറയുന്നു.
പാര്‍ലമെന്റ് അക്രമണത്തിന്റെ സൂത്രധാരന്‍ തൂക്കിലേറ്റിയ അഫ്സല് ഗുരു, ജെയഷ് ഭീകരനേതാവ് മൗലാന മസൂദ് അസര്‍ എന്നിവരെയും ഫര്‍ദീന്‍ പരാമര്‍ശിക്കുന്നുണ്ട്. ജമ്മു കശ്മീര്‍ പോലീസിലെ കോണ്‍സ്റ്റബിള്‍ ഗുലാം മൊഹിയുദീന്‍ ഖാന്ദെയുടെ മകനായ ഫര്ദീനിനെ സെപ്റ്റംബര്‍ 15 മുതലാണ് കാണാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: