തൃശൂര്‍: ജില്ലയിലെ 17 പോലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ചുമതലയേറ്റു. സിഐമാരെ സ്റ്റേഷന് ചുമതലയേല്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉത്തരവിട്ടിരുന്നു. ഇന്നലെ മുതല്‍ ഇത് നിലവില്‍ വന്നു.
ജില്ലയില്‍ ഇരിങ്ങാലക്കുട, അന്തിക്കാട്, ചാലക്കുടി, മാള, കൊടുങ്ങല്ലൂര്‍, വലപ്പാട് തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ്, പേരാമംഗലം, ഒല്ലൂര്‍, ഗുരുവായൂര്‍, പുതുക്കാട്, കുന്നംകുളം, ചാവക്കാട്, കൊടകര, വടക്കാഞ്ചേരി, ചേലക്കര എന്നീ സ്റ്റേഷനുകളിലാണ് സിഐമാര്‍ ചുമതലയേറ്റത്. ക്രമസമാധാനം, കേസന്വേഷണം, ഗതാഗത പരിപാലനം തുടങ്ങിയവ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെ ചുമതലയായിരിക്കും.
മറ്റ് സ്റ്റേഷനുകളിലെ ക്രമസമാധാനത്തിന് ഡിവൈഎസ്പിമാര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കണമെന്നും ഡിജിപി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെ കീഴില്‍ പ്രത്യേക ക്രൈം ഡിവിഷന് ഓഫീസര്‍മാരേയും നിയമിക്കും. കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും അന്വേഷിക്കുന്നതിനും ഒരു എസ്ഐ ഉണ്ടാകും ഇതിനു കീഴില്‍ പോലീസുകാരുടെ സ്ക്വാഡും ഉണ്ടാകും. ക്രമസമാധാനപാലനത്തിനായി മറ്റൊരു എസ്ഐയും ഉണ്ടാകും. ഇതിനു കീഴിലും സ്ക്വാഡ് പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: