കൊല്ലങ്കോട്: കൊല്ലങ്കോട് നഗരത്തിലെ ഡ്രൈനേജ് സ്ലാബുകള്‍ തകര്‍ന്ന നിലയില്‍. വെങ്ങുനാട് ദേശോത്സവത്തിന് മുമ്പായി പൊതു നിരത്തുകള്‍ സുരക്ഷിതമാക്കാന്‍ ശ്രദ്ധിക്കാത്ത അധികൃതര്‍ക്കെതിരെ പ്രതിഷേധമുയരുന്നു.
ഉത്സവത്തിന്റെ മുന്നോടിയായി കൂടിയ യോഗങ്ങളില്‍ പിഡബ്ലുഡി പഞ്ചായത്ത് എന്നിവര്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ പലതും തീരുമാനിച്ചിരുന്നു. എന്നാല്‍ അവയൊന്നും പ്രാവര്‍ത്തികമാക്കിയിട്ടില്ല.
സ്ട്രീറ്റ് ലൈറ്റുകള്‍ തെളിയിക്കല്‍, കോവിലകം മൊക്ക് ആലംമ്പള്ളം ഊട്ടറ റോഡിന്റെ അറ്റകുറ്റപണികള്‍, കൊല്ലങ്കോട് നഗരത്തിലെ ഡ്രൈനേജ് ബ്ലാബുകള് പൊട്ടിപ്പൊളിഞ്ഞത് മാറ്റുക തുടങ്ങിയ കാര്യങ്ങളാണ് അധികൃതര്‍ ചെയ്യേണ്ടിയിരുന്നത്. ഇവയൊന്നും ചെയ്യാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.
റോഡ് സൈഡിലൂടെ സഞ്ചരിക്കുന്ന കാല്‍നടയാത്രികര്‍ ബലക്ഷയം സംഭവിച്ച സ്ലാബില്‍ ചവിട്ടി ഓടയില്‍ വീഴുന്നത് പതിവാണ്. പലര്‍ക്കും ഇത്തരത്തില്‍ വീണ് പരിക്കേറ്റിട്ടുണ്ട്. ഇവിടെ കൂടുതല്‍ അപകടം സംഭവിക്കാതിരിക്കാന്‍ പൊട്ടിപ്പോയ സ്റ്റാമ്പിന് ചുറ്റും മരത്തിന്റെ പെട്ടികള്‍ വെച്ചിരിക്കുകയാണ് സമീപത്തെ കച്ചവടക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: