കൊച്ചി: ആധാറിന്റെ വിവരണശേഖരണ സമയത്ത് കൃത്യമായി മൊബൈല്‍ നമ്പറുകള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ സെറ്റിലേക്ക് അപ്ലോഡ് ചെയ്യാതിരുന്നത് പ്രതിസന്ധിയായി. പകരമായി ഒരു കുടുംബത്തിലെ മുഴുവന്‍ കാര്‍ഡിലും വീട്ടിലെ ലാന്‍ഡ്ലൈന്‍ നമ്പറാണ് രജിസ്ട്രേഷന് സമയത്ത് ജീവനക്കാര്‍ നല്‍കിയത്. ചില ജില്ലകളില്‍ കുടുംബത്തിലെ ഗൃഹനാഥന്റെ മാത്രം മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്.
2011 ഫെബ്രുവരിയിലാണ് ആധാര്‍ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നത്. സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. കെല്‍ട്രോണും, അക്ഷയ കേന്ദ്രങ്ങളുമായിരുന്നു വിവരശേഖരണത്തിന് ചുമതലപ്പെടുത്തിയിരുന്ന ഏജന്‍സികള്‍. സംസ്ഥാനത്ത് 99.8 ശതമാനം ജനങ്ങള്‍ക്കും ആധാര്‍ ലഭ്യമായിട്ടുണ്ട്. ഇതില്‍ 1,08,43,921 പേരുടെ മൊബൈല്‍ നമ്പറുകള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാനുണ്ട്. ആധാറുമായി ബന്ധപ്പെട്ട എല്ലാ തെറ്റുതിരുത്തലുകളും ഓണ്‍ലൈന്‍ വഴി ചെയ്യണമെങ്കില്‍ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.
ലാന്‍ഡ്ലൈന്‍ നമ്പര്‍ നല്‍കിയിരിക്കുന്നവര്‍ക്ക് ഈ സംവിധാനങ്ങള്‍ ഉപയോഗിക്കാനാവില്ല.
മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാനായി പലരും അക്ഷയ സെന്ററുകളെ സമീപിച്ചുതുടങ്ങിയിട്ടുണ്ട്. ആധാര്‍ വിവരശേഖരസമയത്ത് മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതായിരുന്നു എന്ന കാര്യത്തില്‍ ജീവനക്കാര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്.
രജിസ്റ്റര്‍ ചെയ്യാന്‍
അക്ഷയ കേന്ദ്രങ്ങള്‍ പുറമേ www.uidai gov.in വെബ്സൈറ്റ് വഴി അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്തും മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിനായി നിശ്ചിത ഫീസ് നല്‍കണം.
മൊബൈല്‍-ആധാര്‍ ബന്ധിപ്പിക്കല്‍ പരിഹാരമാകില്ല
ആധാര്‍ നമ്പറിനെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചാലും പ്രശ്നത്തിന് പരിഹാരമാകില്ല. നമ്പര്‍ ബന്ധിപ്പിച്ചവരിലും വിവരശേഖരണ സമയത്ത് നല്‍കിയിരിക്കുന്നത് ലാന്‍ഡ്ലൈന്‍ നമ്പരാണ്. ആധാര്‍ സേവനങ്ങളിലെ തിരുത്തലുകള്‍ക്കും മറ്റുമായി ഇവര്‍ വീണ്ടും മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: