കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്നു വേട്ട. ഫിലിപ്പൈന്‍സ് സ്വദേശിനി ജോനായില് (36) നിന്ന് അന്താരാഷ്ട്ര വിപണിയില്‍ 25 കോടി വിലയുള്ള 4.8 കിലോ കൊക്കെയ്ന്‍ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ പിടികൂടി. സംസ്ഥാനത്തെ ഏറ്റവും വലിയ കൊക്കെയ്ന്‍ വേട്ടയാണിത്.
കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബ്രസീലിലെ സാവോപോളോയില്‍ നിന്ന് അഡിസ് അബാബയിലേക്കും പിന്നീട് മസ്ക്കറ്റിലുമെത്തിയ യുവതി ഒമാന്‍ എയര്വേയ്സില് നെടുമ്പാശ്ശേരിയിലെത്തുകയായിരുന്നു. നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക് ലഭിച്ച വിവരത്തെത്തുടര്‍ന്ന് യുവതിയെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു. പ്രത്യേകം പൊതിഞ്ഞ ട്രോളി ബാഗിനുള്ളില്‍ നിന്നാണ് കൊക്കെയ്ന്‍ കണ്ടെടുത്തത്.
നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ചെന്നൈ സോണല്‍ ഡയറക്ടര്‍ എ. ബ്രൂണോ, കൊച്ചി സബ് സോണ്‍ യൂണിറ്റ് സൂപ്രണ്ട് വേണുഗോപാല്‍ ജി. കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നവംബര്‍ 21ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പരാഗ്വായ് സ്വദേശി അലക്സിസ് റെഗലാഡോ ഫെര്ണാണ്ടസില് നിന്ന് 12 കോടിയുടെ കൊക്കെയ്ന്‍ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: