പെരുന്ന(മന്നം നഗര്‍): മന്നം ജയന്തിയുടെ ഭാഗമായി പെരുന്നയില്‍ അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം എന്‍എസ്എസിന്റെ ശക്തി വിളിച്ചോതി. രാവിലെ എട്ടിന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പ്രതിനിധികള്‍ക്ക് പുറമേ സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു. എന്‍എസ്എസ് വളപ്പിലെ ബോയ്സ് ഹൈസ്ക്കൂള് ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ ബഹുനില പന്തലില്‍ രാവിലെ 10.15ന് പ്രതിനിധി സമ്മേളനം ആരംഭിച്ചു.
സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്, ആധ്യാത്മികാചാര്യന് ചട്ടമ്പിസ്വാമികള്‍ എന്നിവരുടെ ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ ദീപം തെളിയിച്ച ശേഷം ആരംഭിച്ച സമ്മേളനത്തില്‍ വൈസ്പ്രസിഡന്റ് പ്രൊഫ.വി.പി. ഹരിദാസ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതവും വിശദീകരണ പ്രസംഗവും നടത്തി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രസിഡന്റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരം ജനറല്‍ സെക്രട്ടറി സമ്മേളനത്തെ അറിയിച്ചു.
മന്നം ജയന്തി നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയില്‍പ്പെടുന്ന പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് വൈസ് പ്രസിഡന്റ് പ്രൊഫ.വി.പി. ഹരിദാസ് ആവശ്യപ്പെട്ടു. മുന്നാക്ക വികസന കോര്പ്പറേഷന് ചെയര്മാന് ആര്. ബാലകൃഷ്ണ പിള്ള, എന്‍.കെ. പ്രേമചന്ദ്രന് എംപി, കെ.ബി. ഗണേഷ്കുമാര് എംഎല്‍എ, ബിജെപി ദേശീയ നിര്‍വ്വാഹക സമതിയംഗം അഡ്വ.പി.എസ്. ശ്രീധരന് പിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: