തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടികൊലക്കേസില് പോലീസുദ്യോഗസ്ഥര്‍ക്കെതിരെ മുന്‍ ഫോറന്‍സിക് ഡയറക്ടറുടെ നിര്‍ണ്ണായക മൊഴി. ഉദയകുമാറിന് നേരെ ഉരുട്ടല്‍ പ്രയോഗം നടന്നെന്ന് കേസിലെ സാക്ഷി കൂടിയായ ഡോ. ശ്രീകുമാരി കോടതിയില്‍ മൊഴി നല്കി.
ഉരുട്ടാന്‍ ഉപയോഗിച്ച ജിഐ പൈപ്പും ഇവര്‍ തിരിച്ചറിഞ്ഞു. ഉദയകുമാറിന്റെ മരണകാരണം പൊലീസിന്റെ ഉരുട്ടല്‍ പ്രയോഗം കൊണ്ടൊണെന്നാണ് ഫോറന്‍സിക് ഡയറക്ടറായിരുന്ന ഡോ. ശ്രീകുമാരി മൊഴി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം സിബിഐ പ്രത്യേകകോടതിയിലെ വിചാരണ വേളയിലാണ് കേസിലെ സാക്ഷി കൂടിയായ ശ്രീകുമാരിയുടെ മൊഴി.
മരണം സ്വാഭാവികം അല്ല. ഉദയകുമാര്‍ കൊല്ലപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് തന്നെ മാരകമായ മര്‍ദ്ദനം നടന്നിട്ടുണ്ട്. ഉദയകുമാറിനെ ഉരുട്ടാന്‍ ഉപയോഗിച്ച ജി.ഐ പൈപും ഡോക്ടര്‍ കോടതിയില്‍ തിരിച്ചറിഞ്ഞു. കേസിലെ വിചാരണ വ്യഴാഴ്ച തുടരും.
2005 സെപ്തംബര്‍ 27ന് രാത്രി 10.30ന് ശ്രീകണ്ശ്വേരം പാര്‍ക്കില്‍ നിന്നും ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയതെന്നാണ് സിബിഐ കേസ്. പോലീസ് ഉദ്യോഗസ്ഥരായിരുന്ന ഇകെ.സാബു, ടി.അജിത്കുമാര്‍, വി.പി മോഹന്‍, ജിതകുമാര്‍, ശ്രീകുമാര്‍,സോമന് എന്നിവരാണ് കേസിലെ പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: