ആധുനിക എഞ്ചിനീയറിങ്/മലിനീകരണ നിവാരണ മാര്‍ഗങ്ങള്‍/പണം/സ്ഥലം/വിദഗ്ധന്മാര്/ഭരണം നടത്തുന്നവക്ക് തീരുമാനിക്കാനുള്ള അധികാരം ഇത്രയുമുണ്ടായിട്ടും അഞ്ചുവര്‍ഷമായി പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല.ഇപ്പോഴുള്ള പ്രവര്‍ത്തനരീതിയില്‍ ഈ നൂറ്റാണ്ടില്‍ ഇതു ശരിയാവുകയില്ല. ശരിയാകണമെങ്കില്‍ റെഡിമെയ്ഡ് ബോയിലര്‍ വാങ്ങണം.
ശബരിമലയില്‍നിന്ന് കൊണ്ടുപോകുന്ന ചിരട്ട കത്തിച്ച് ചൂട് ചേംബറിലൂടെ കടത്തിവിടണം. എയ്റോബിക് ബാക്ടീരിയല്‍ ആക്ഷന്‍ നടക്കണമെങ്കില്‍ 28 മുതല്‍ 35 ഡിഗ്രിവരെ ചൂട് വേണം. ഇപ്പോഴിത് 21 ല്‍ താഴെയാണ്. കൂടാതെ പുറംതള്ളുന്ന മലിനജലം ഇ-കോളി ബാക്ടീരിയ നിറഞ്ഞതാണ്. അത് നശിപ്പിക്കാന്‍ ചെമ്പുതകിടിലുള്ള നെറ്റ് വാങ്ങി പുറത്തേക്ക് വീഴുന്ന ഭാഗത്ത് 4-5 അടുക്കുകള്‍ വയ്ക്കണം. ഇ-കോളി ബാക്ടീരിയ നിശ്ശേഷം നശിക്കും.
ഒന്നുകില്‍ ഇത് അറിയാവുന്നരെ വിളിച്ച് ഏല്‍പ്പിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മലിനജലം ഞങ്ങള്‍ ശുദ്ധീകരിച്ചിട്ടുണ്ട്. ഒന്നുമറിയാത്തവരെ മുന്‍പരിചയം ആലോചിക്കാതെ ജോലി ഏല്‍പ്പിച്ചാല്‍ ഇങ്ങനെയിരിക്കും. എന്തു നടക്കന്നുവെന്ന് നാട്ടുകാര്‍ അറിയട്ടെ.
കുന്നാര്‍ ഡാമിന് ഉയരം കൂട്ടാതെ വേറെ മാര്‍ഗമുണ്ടോ എന്ന് ഹൈക്കോടതി അടുത്തിടെ ആരാഞ്ഞിരുന്നു.ഡാം ഉയരം കൂട്ടിയാല്‍ (2.5 മീറ്റര്‍) വലിയ വിസ്തൃതിയില്‍ വനം നശിക്കുമെന്ന് ഭയപ്പെടുത്തുന്നു. ആകെ അഞ്ചര ഹെക്ടര്‍ മതിയാകും.
കുറിഞ്ഞിമല, ലക്ഷ്മി/പാര്‍വ്വതി മലകള്‍, കൊട്ടക്കാമ്പൂര്‍ ഉള്‍പ്പെടെ, കടവരിയുള്പ്പെടെ വെട്ടിപ്പിടിക്കാന്‍ സര്‍ക്കാര്‍തന്നെ വഴിയൊരുക്കുന്നു. അതിനായി ഒരു മന്ത്രിസമിതിയും! ഈ വശം ആരും കാണുന്നില്ല. അയ്യപ്പഭക്തന് കുടിവെള്ളം മുട്ടിച്ചാലും ആരും അന്വേഷിക്കാനില്ല. കുന്നാര്‍ ഡാമിനടുത്ത താഴ്വരയില് 1964 ല്‍ ഞാന്‍ സര്‍വ്വെ ചെയ്ത ചെന്താമരകൊക്കയില്നിന്നും (ചെറിയ തടയണ) മൂന്നടി വ്യാസമുള്ള മൂന്ന് പൈപ്പിലൂടെ വെള്ളം സന്നിധാനത്തും താഴെയും എത്തും. പൈപ്പ് മുഴുവന്‍ ആന പിടിക്കാതിരിക്കാന്‍ മുള്ളുകമ്പി ചുറ്റണം.
ഇത് 1964 ല്‍ കൊടുത്ത റിപ്പോര്‍ട്ട്. ഇതൊന്നും ഇതുവരെ ആരും ചര്‍ച്ച ചെയ്തിട്ടില്ല. കാലാകാലങ്ങളില്‍ വിരിവയ്ക്കാന്‍ കൊടുത്ത സ്ഥലമെല്ലാം കെട്ടിടംപണിത് സങ്കീര്‍ണ്ണമാക്കി. ഇനിയും വനം വേണമെന്നാവശ്യപ്പെടുമ്പോള്‍ പലതും ചര്‍ച്ചചെയ്യേണ്ടതുണ്ട്.
മാസ്റ്റര്‍പ്ലാനിന് വീണ്ടും ഹൈപവര്‍ കമ്മറ്റി അനുവാദം കൊടുത്തുകഴിഞ്ഞു. വഴിമുടക്കിയും മലിനീകരണ നിവാരണമില്ലാതെയും കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കി കോംപ്ലിക്കേഷനുണ്ടാക്കുന്നതാണോ വികസനം?
കരിങ്കുന്നം രാമചന്ദ്രന് നായര്‍,
തൊടുപുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: