ആലപ്പുഴ: പുതുവത്സരാഘോഷപരിപാടികളില് മയക്കുമരുന്നുഗുളികകള്‍, ഹാഷിഷ്, കഞ്ചാവ് തുടങ്ങിയവയുടെ വില്‍പ്പനയ്ക്കായി എത്തിയ അഞ്ചുപേരെ ലഹരി വിരുദ്ധ സ്ക്വാഡും, ലോക്കല്‍ പോലീസും ചേര്‍ന്ന് പിടികൂടി. ആലപ്പുഴയിലും കുത്തിയതോടുമായിരുന്നു അറസ്റ്റ്. കുത്തിയതോടു നിന്ന് കോടംതുരത്തു ചരുവുതറവീട്ടില്‍ അമല്‍(20), അരൂര്‍ തിരുനിലത്ത് വീട്ടില്‍ ബിനില്‍ബാബു(22) എന്നിവരാണ് പിടിയിലായത്. നൈട്രോസണ് മയക്കുമരുന്നുഗുളിക ഇവരില്‍ നിന്ന് പിടിച്ചെടുത്തു. മാനസികരോഗികള്‍ക്ക് മരുന്നായി കൊടുക്കുന്നതാണ് 32രൂപ സ്ര്ടിപ്പിനു വിലവരുന്ന ഗുളിക ഇവര്‍ 1,400രൂപയ്ക്കാണ് വില്പന നടത്തുന്നത്. ഇത്തരത്തിലുള്ള മുന്നൂറോളം ഗുളികകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഡോക്ടറുടെ കുറിപ്പനുസരിച്ചു മാത്രം കിട്ടുന്ന ഈ ഗുളിക പ്രതികള്‍ അന്യസംസ്ഥനത്തുനിന്നും വലിയതോതില്‍ കടത്തികൊണ്ടുവന്നു സംസ്ഥാനത്തുടനീളം വില്‍പ്പന നടത്തി വരികയായിരുന്നു.
ആലപ്പുഴ മട്ടാഞ്ചേരി പാലത്തിനു സമീപം ലഹരി മരുന്നുകളും കഞ്ചാവുമായി മൂന്നുപേരെ ജില്ലപോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും നോര്‍ത്ത് പോലീസും ചേര്‍ന്ന് പിടികൂടി. കൊച്ചിന് പള്ളുരുത്തി പാര്യയില് ഇജാസ്, എറണാകുളം കുമ്പളം പഴയകോവില്‍ സുകുമാര്‍, അരൂര്‍ ചന്തിരൂര്‍ പാറ്റ് വീട്ടില്‍ ഫെബിന് ജോസ് എന്നിവരാണ് അറസ്റ്റിലായത്. ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്ന് ഗുളികകളും ഹാഷിഷും കഞ്ചാവുമാണ് രണ്ടിടത്തുമായി പോലീസ്കണ്ടെടുത്ത്. ഇത്തരം റാക്കറ്റുകളുടെ പിന്നില്‍ അന്യസംസ്ഥാന ലോബികള്‍ പ്രവര്‍ത്തിക്കുന്നതയാണ് ചോദ്യംചെയ്യലില്‍ വ്യക്തമായത്. കുട്ടികളെയും യുവാക്കളേയും ഇടനിലക്കരായും കാരിയേഴ്സായും നിയോഗിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: