ചേര്‍ത്തല: റോഡ് നിര്‍മ്മാണം കരാറുകാരന് തോന്നുംപടി. നിര്‍മാണത്തിനായി മെറ്റലിന് പകരം കൊണ്ടുവന്ന പാറപ്പൊടി സമീപവാസികള്‍ തടഞ്ഞു.
ദേശീയനിലവാരത്തില്‍ പുനര്‍നിര്‍മിക്കു ചേര്‍ത്തല തണ്ണീര്‍മുക്കം റോഡിന്റെ പണിക്കാണ് കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള വേസ്റ്റ് പാറപ്പൊടി കൊണ്ടുവത്. നാട്ടുകാരുടെ കണ്ണില്‍ പൊടിയിട്ട് അവധിദിവസമായ ഇന്നലെ മെറ്റലിന് പകരം ഗുണനിലവാരമില്ലാത്ത പാറപ്പൊടി നിര്‍മ്മാണത്തിനായി എത്തിക്കുകയായിരുന്നു.
ഗവ. ഗേള്‍സ് ഹൈസ്കൂള്‍ കവലയ്ക്ക് കിഴക്കുവശം പാറപ്പൊടി ഇറക്കിതുടങ്ങിയതോടെ പ്രദേശത്താകെ പൊടിപടലം നിറഞ്ഞു. സമീപത്തെ വ്യാപാരികളും വഴിയാത്രക്കാരും ഇതുമൂലം വലഞ്ഞു. ബിഎംഎസ് മേഖലാ സെക്രട്ടറി സന്തോഷിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ നാട്ടുകാര്‍ പാറപ്പൊടി ഇറക്കുന്നത് തടയുകയായിരുന്നു.
ജനരോഷം ഉയര്‍ന്നതോടെ കരാറുകാരന് പാറപ്പൊടി മറ്റൊരു വാഹനത്തില്‍ കയറ്റി തിരികെ കൊണ്ടുപോയി. 12.8 കോടി രൂപ മുടക്കി ആറു കിലോമീറ്റര്‍ നീളത്തിലും അഞ്ചര മീറ്റര്‍ വീതിയിലുമാണ് റോഡ് നിര്‍മ്മിക്കുന്നത്.
മാസങ്ങള്‍ മുമ്പ് ഉദ്ഘാടനം മാമാങ്കം നടത്തി ആരംഭിച്ച നിര്‍മാണം ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: