കൊച്ചി: പൊതിച്ച തേങ്ങവില്പ്പനയുടെ മറവില്‍ കൊള്ളലാഭം കൊയ്യാനുള്ള ഇടനിലക്കാരുടെ നീക്കത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച ജന്മഭൂമി വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരില്‍ നിന്നും നാളികേരം സംഭരിക്കാന്‍ കേരഫെഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരകര്‍ഷകര്‍ക്ക് ന്യായവില ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കണമെന്ന് ബിജെപി കിസാന്‍മോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറിയും നാളികേര വികസന ബോര്‍ഡ് വൈസ്ചെയര്‍മാനുമായ പി.സി. മോഹനന് മാസ്റ്റര്‍ ആവശ്യപ്പെട്ടു. കേരകര്‍ഷകരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരുടെ പ്രശ്നം ഉള്‍പ്പെടെ കേന്ദ്രകൃഷിമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പച്ചതേങ്ങ സംഭരിക്കാനുള്ള അനുമതി കേരവികസന ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കേര ഉല്‍പ്പാദക സൊസൈറ്റികള്‍ക്കും, കേരഉല്പ്പാദക ഫെഡറേഷനുകള്‍ക്കും നല്‍കണമെന്ന് ബിജെപി കിസാന്‍മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ബാലകൃഷ്ണന് ആവശ്യപ്പെട്ടു. നട്ടെല്ലൊടിഞ്ഞ കേരകര്‍ഷകരെ സഹായിക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തി ഫെബ്രുവരി19ന് കാല്‍ലക്ഷം കര്‍ഷകരെ അണിനിരത്തി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: