വര്‍ക്കല: ആത്മജ്ഞാനത്തിന്റെ അത്ഭുത പ്രഭ ചൊരിഞ്ഞാണ്് 85-ാമത് ശിവഗിരി തീര്‍ത്ഥാടനം സമാപിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് മൂന്നു ദിവസങ്ങളിലായി ശിവഗിരിയിലെത്തിയത്.ഇക്കൊല്ലത്തെ തീര്‍ഥാടനം ഗുരുദേവന്റെ മഹാസമാധിമന്ദിര വിഗ്രഹപ്രതിഷ്ഠയുടെ കനക ജൂബിലിയും തീര്ത്ഥാടനാനുമതിയുടെ നവതിയും സമന്വയിക്കുന്ന ചരിത്ര പശ്ചാത്തലത്തിലായിരുന്നു.
ഏവരുടെയും ശ്രദ്ധപിടിച്ച് പറ്റിയ തൊഴില്‍ മേളയില്‍ മുപ്പത്തിനാലായിരം ഉദ്യോഗാര്‍ത്ഥികളാണ് എത്തിയത്. അതില്‍ മുവായിരത്തി പത്തൊന്‍പത് പേരെ വിവിധ സ്ഥാപനങ്ങളില്‍ ജോലിക്കായി തെരഞ്ഞെടുക്കുകയും ചെയ്തു.ശിവഗിരി മഠവും പരിസര പ്രദേശവും പൂര്‍ണ്ണമായും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ സാധിച്ചിരുന്നു. ഇതിനായി നൂറില്‍ പരം വോളന്റിയര്‍മാര്‍ രാപകല്‍ പ്രവര്‍ത്തിച്ചു.
ശ്രീലങ്കന്‍ സ്പീക്കര്‍ കാരു ജയസൂര്യ, കേന്ദ്ര മന്ത്രി ശ്രിപദ് വൈ. നായിക് മന്ത്രിമാരായ പ്രൊഫ: സി.രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന് ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവ് രഘുനാഥ് കുല്‍ക്കര്‍ണി, മഹാരാഷ്ട്ര ഫൈനാന്‍സ് മന്ത്രി ദീപക് വസന്ത് കേസര്‍ക്കര്‍,എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, ബിഡിജെഎസ്് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, മൈസൂര്‍ സുത്തൂര്‍ മഠം പ്രതിനിധി രുദ്രസ്വാമി, സംവിധായകന് ലാല്‍ ജോസ്, ഡോ.മോഹന്‍ സിംഗ് മൂത്തേത്ത്, മുംബൈ ശ്രീനാരായണ മന്ദിര സമിതി ജനറല്‍ സെക്രട്ടറി എന്‍.എസ്.സലിം കുമാര്‍ തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുത്തു.
ശിവഗിരിയില്‍ ഗുരുദേവസമാധി മന്ദിരം നിര്‍മ്മിച്ച് നല്കിയ എം.പി.മൂത്തേടത്തിന്റ മകന് ഡോ.മോഹന്‍ സിംഗ് മൂത്തേടത്തിനെ സമാപന ചടങ്ങില്‍ സ്വാമി വിശുദ്ധാനന്ദ ആദരിച്ചു.
ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റിന്റെ പുതിയ സാരഥികളായ സ്വാമി വിശുദ്ധാനന്ദ ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദപുരി,ഖജാന്‍ജി സ്വാമി ശാരദാനന്ദ,തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ എന്നിവരുടെ നേതൃത്വത്തിലുള്ള സന്ന്യാസി സംഘത്തിന്റെ കൂട്ടായ പരിശ്രമം ഓരോ പരിപാടികളിലും പ്രതിഫലിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: