തിരൂര്‍: ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വിപിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പിടിയിലായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളും സജീവ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമാണ് പിടിയിലായത്. തിരിച്ചറിയല്‍ പരേഡ് അടക്കമുള്ള കാര്യങ്ങളുള്ളതിനാല്‍ പേരോ മറ്റ് വിവരങ്ങളോ വെളുപ്പെടുത്താനാകില്ലെന്ന് സിഐ എം.കെ.ഷാജി പറഞ്ഞു.
സംഭവത്തിന് ശേഷം നാട്ടില്‍ നിന്ന് മുങ്ങിയ പ്രതി ഹൂഗ്ലിയില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. പോലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കി രക്ഷപ്പെട്ട പ്രതിയെ മഞ്ചേരി അരീക്കോട് വെച്ചാണ് അറസ്റ്റ് ചെയ്തത്.
പ്രധാന പ്രതികളില്‍ അഞ്ചുപേരും അറസ്റ്റിലായതായും കൃത്യത്തില്‍ പങ്കെടുത്ത ഒരാളെ കൂടി പിടികിട്ടാനുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ മുഖം മറച്ച് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: