ലണ്ടന്‍: തുടര്‍ച്ചയായ മൂന്ന് സമനിലകള്‍ക്കുശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും വിജയവഴിയില്‍. പുതുവര്‍ഷ ദിനത്തില്‍ നടന്ന കൡയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എവര്‍ട്ടണെയാണ് യുണൈറ്റഡ് തകര്‍ത്തത്. 51-ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യല്‍, 81-ാം മിനിറ്റില്‍ ലിങ്ഗാര്‍ഡ് എന്നിവര്‍ യുണൈറ്റഡിന്റെ ഗോളുകള്‍ നേടി. സ്ലാറ്റന് ഇബ്രാഹിമോവിച്ച്, റൊമേലു ലുകാകു എന്നിവരുടെ അഭാവത്തിലായിരുന്നു യുണൈറ്റഡിന്റെ തകര്‍പ്പന്‍ ജയം.
വിജയത്തോടെ ചെല്‍സിയെ പിന്തള്ളി യുണൈറ്റഡ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 22 കളികളില്‍ നിന്ന് 47 പോയിന്റാണുള്ളത്. 21 കളികളില്‍ നിന്ന് 45 പോയിന്റുമായി ചെല്‍സി മൂന്നാമത്.
പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുണൈറ്റഡ് താരങ്ങള്‍ ഏറെ മുന്നിലായിരുന്നു. കളിയുടെ 60 ശതമാനവും പന്ത് കൈവശംവെച്ചപ്പോള്‍ 21 ഷോട്ടുകളും പായിച്ചു. എന്നാല്‍ എവര്ട്ടണ് ഗോളിയുടെ മിന്നുന്ന പ്രകടനമാണ് കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തടുത്തുനിര്‍ത്തിയത്. കളിയുടെ തുടക്കത്തില്‍ എവര്ട്ടണ് വെയ്ന്‍ റൂണിയുടെ നേതൃത്വത്തില്‍ ചില മുന്നേറ്റങ്ങള്‍ നടത്തി. ആദ്യ അവസരവും ലഭിച്ചത് അവര്‍ക്കു തന്നെ. എന്നാല്‍ റൂണിയുടെ ക്രോസിന് മാസണ് തലവെച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പതിയെ യുണൈറ്റഡ് കളം വാഴാന്‍ തുടങ്ങി.
എന്നാല്‍ ആദ്യ പകുതയില്‍ ലീഡ് നേടാന്‍ മാത്രം അവര്‍ക്കായില്ല. രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റായപ്പോള്‍ യുണൈറ്റഡ് ആദ്യ ഗോള്‍ നേടി. പോള്‍ പോഗ്ബയുടെ പാസ് സ്വീകരിച്ച് ആന്റണി മാര്‍ഷ്യല്‍ ബോക്സിന് പുറത്തുനിന്ന് പായിച്ച വലംകാലന്‍ ഷോട്ടാണ് എവര്ട്ടണ് വലയില്‍ കയറിയത്. മാര്‍ഷ്യലിന്റെ സീസണിലെ ഒമ്പതാം ഗോളാണ് എവര്‍ട്ടണെതിരെ സ്വന്തമാക്കിയത്. പിന്നീട് 81-ാം മിനിറ്റില്‍ യൂണൈറ്റഡ് പട്ടിക പൂര്‍ത്തിയാക്കി. ഇത്തവണയും വഴിയൊരുക്കിയത് പോള്‍ പോഗ്ബ. പോഗ്ബ നല്കിയ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് ലിങ്ഗാര്‍ഡ് പായിച്ച തകര്‍പ്പന്‍ ഷോട്ട് വലയിലെത്തുകയായിരുന്നു.
മറ്റു മത്സരങ്ങളില്‍ ലിവര്‍പൂളും ലെസ്റ്റര്‍സിറ്റിയും ജയിച്ചു. ബേണ്‍ലി എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം. ഹഡേഴ്സ്ഫീല്‍ഡിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയും പരാജയപ്പെടുത്തി.
റാഗ്നര്‍ ക്ലവാന് പരിക്ക് സമയത്ത് നേടിയ ഗോളാണ് ലിവര്‍പൂളിന് വിജയം നേടിക്കൊടുത്തത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 61-ാം മിനിറ്റില്‍ ക്ലോഡിയോ മാനേയിലൂടെ ലിവര്‍പൂള്‍ ലീഡ് നേടി. എന്നാല്‍ 87-ാം മിനിറ്റില്‍ ബെര്‍ഗ് ഗുഡ്മുണ്ഡ്സണിലൂടെ ബേണ്‍ലി സമനില പിടിച്ചു. പിന്നീട് പരിക്ക് സമയത്തിന്റെ നാലാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ റാഗ്നര്‍ ടീമിന്റെ വിജയഗോളും നേടി. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ആദ്യ ലാറ്റ്വിയന് താരമെന്ന ബഹുമതിയും ഇതോടെ റാഗ്നര്‍ സ്വന്തമാക്കി. 22 കളികളില്‍ നിന്ന് 44 പോയിന്റുമായി ലിവര്‍പൂള്‍ നാലാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: