കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഇന്ന് എടികെയും എഫ്സി ഗോവയും ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് കിക്കോഫ്.
രണ്ട് ടീമുകള്‍ക്കും ഇന്ന് നിര്‍ണായകമാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ വിജയിച്ച എടികെ ഹാട്രിക് ജയം ലക്ഷ്യമിട്ടാണ് സ്വന്തം മൈതാനത്തിനിറങ്ങുന്നത്. മോശം തുടക്കത്തിനുശേഷം മുംബൈ സിറ്റി എഫ്സിക്കെതിരെയും ദല്‍ഹി ഡൈനാമോസിനെതിരെയുമാണ് എടികെ വിജയിച്ചത്. രണ്ട് ജയങ്ങളും 1-0നായിരുന്നു. ആറ് കളികളില്‍ നിന്ന് രണ്ട് വീതം ജയം, സമനില, തോല്‍വി പ്രകാരം എട്ട് പോയിന്റുമായി ലീഗില്‍ ഏഴാമതാണ് എടികെ. ഇന്ന് ഗോവയെ തോല്‍പ്പിച്ചാല്‍ 11 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് ഉയരാന്‍ എടികെയ്ക്കാവും.
അതേസമയം എഫ്സി ഗോവ തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ക്കുശേഷം അവസാന മത്സരത്തില്‍ പൂനെ സിറ്റിയോട് 2-0ന് തോറ്റു. പൂനെക്കെതിരെ അവരുടെ സ്പാനിഷ് താരങ്ങളായ ലാന്‍സറോട്ടെ, കൊറോമിനാസ് എന്നിവര്‍ക്ക് ലക്ഷ്യം പിഴച്ചതാണ് തോല്‍വിക്ക് കാരണമായത്. മുന്‍ മത്സരങ്ങളിലെന്ന പോലെ 4-2-3-1 ശൈലിയിലായിരിക്കും ഇന്നും എഫ്സി ഗോവ ഇറങ്ങുക. രണ്ട് ഹാട്രിക്കുള്‍പ്പെടെ എട്ട് ഗോളുകള്‍ നേടി ടോപ് സ്കോററായ കൊറോമിനസായിരിക്കും ഇന്നും സ്ട്രൈക്കറുടെ റോളില്‍. നിലവില്‍ അഞ്ചാമതായ എഫ്സി ഗോവയ്ക്ക് ഇന്ന് എടികെയെ തോല്‍പ്പിക്കാനായാല്‍ 7 കളികളില്‍ നിന്ന് 15 പോയിന്റുമായി ആദ്യ നാലിലൊന്നാവാന്‍ കഴിയും.
പൂനെക്കെതിരെ ലഭിച്ച അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ക്കു കഴിയാതെപോയതും റഫറിയുടെ ചില തീരുമാനങ്ങള്‍ എതിരാരായതുമാണ് കഴിഞ്ഞ കളിയില്‍ തിരിച്ചടിയായതെന്ന് എഫ്സി ഗോവ സഹ കോച്ച് ഡെറിക് പെരേര പറഞ്ഞു. പക്ഷേ, അതെല്ലാം ഫുടോബോളിന്റെ ഭാഗമാണ്. അവയെല്ലാം മറന്നു വീണ്ടും വിജയവീഥിയിലേക്കു തിരിച്ചെത്തുമെന്നും ഡെറിക് കൂട്ടിച്ചേര്‍ത്തു. സ്ഥിരം ആക്രമണ ശൈലിയില്‍ നിന്നും മാറി പ്രതിരോധത്തിനും ഇന്ന് ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഡിസംബര്‍ 31നു നിശ്ചയിച്ചിരുന്ന മത്സരം ജനുവരി മൂന്നിലേക്കു മാറ്റിവെക്കുകയായിരുന്നു. ടീമില്‍ ആര്‍ക്കും പരുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം സൂപ്പര്‍താരം റോബി കീന്‍ തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് എടികെ. കീനിന്റെ സാന്നിധ്യം മറ്റു കളിക്കാര്‍ക്ക് പ്രചോദനമാണെന്ന് കോച്ച് ടെഡി ഷെറിങ് പറഞ്ഞു.
ഇന്നത്തെ മത്സരത്തില്‍ ടീമിന്റെ ശൈലിയില്‍ മാറ്റം വരുത്തുമെന്ന സൂചനയും അദ്ദേഹം നല്കി. പ്രതിരോധത്തിനായിരുന്നു നേരത്തെ നടന്ന മത്സരങ്ങളില്‍ പ്രധാനമായും ശ്രമിച്ചതെങ്കില്‍ ഇനി എതിരാളികളെ പതിയിരുന്നു ആക്രമിക്കുന്ന രീതിയിലേക്കു മാറുമെന്നും അതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യം തന്നെ ഗോള്‍ നേടുകയെന്നതായിരിക്കും ലക്ഷ്യം. എന്നാല്‍ ചിലപ്പോള്‍ അത്— നടന്നുവെന്നു വരില്ല ടെഡി ഷെറിങ്—ഹാം പറഞ്ഞു.
അതേസമയം എഫ്സി ഗോവക്കെതിരെ ഒരു മത്സരം പോലും എടികെ തോറ്റിട്ടില്ല. കഴിഞ്ഞ സീസണുകളിലായി നടന്ന എട്ട് കളികളില്‍ മൂന്നെണ്ണത്തില്‍ എടികെ ജയിച്ചപ്പോള്‍ അഞ്ചെണ്ണം സമനിലയില്‍ കലാശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: