തലശ്ശേരി: അന്യായമായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കമെന്നാവശ്യപ്പെട്ട് സിഐടിയുവിന്റെ നേതൃത്വത്തില്‍ കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിന് മുന്നില്‍ കഴിഞ്ഞ 20 ദിവസങ്ങളായി തുടരുന്ന കുത്തിയിരിപ്പ് സമരം ഒത്തുതീര്‍ക്കാന്‍ വഴിയൊരുങ്ങുന്നു.
പ്രശ്നത്തില്‍ ഇടപെട്ട് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ.ശൈലജ, സമരത്തിനിടയാക്കിയ സാഹചര്യങ്ങള്‍ ബന്ധപ്പെട്ടവരില്‍ നിന്നും അന്വേഷിച്ചറിഞ്ഞു. ഈ മാസം 7 നുള്ളില്‍ സമരം തീര്‍ക്കണമെന്ന നിര്‍ദ്ദേശം മന്ത്രി തൊഴില്‍ വകുപ്പിനും സെന്റര്‍ മേലധികാരികള്‍ക്കും നല്‍കിയതായി സൂചനയുണ്ട്. സി ഐ ടി യു എന്ന സംഘടന മാത്രമുള്ള കാന്‍സര്‍ സെന്ററില്‍ വാര്‍ഡ് അസിസ്റ്റന്റ്, ഹൗസ് കീപ്പിംഗ്, ലോണ്ട്രി, തസ്തികകളില്‍ ജോലി ചെയ്തു വന്ന 17 തൊഴിലാളികള്‍ക്കാണ് ഇക്കഴിഞ്ഞ ഡിസമ്പര്‍ 15 മുതല്‍ ജോലി നിഷേധിച്ചിരുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയാണ് കരാറടിസ്ഥാനത്തില്‍ തൊഴിലാളികളെ എംസിസിയില്‍ നിയമിച്ചത്.
അതിനാല്‍ നിയമപരമായുള്ള ആനുകൂല്യങ്ങള്‍ നല്‍കാതെയായിരുന്നു പിരിച്ചുവിടല്‍. കരാര്‍ തൊഴിലാളികളുടെ ബാധ്യത സെന്ററിനില്ലെന്ന നിലപാട് സ്വീകരിച്ചായിരുന്നു ഇവരെ പിരിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: