തളിപ്പറമ്പ്: കാല്‍നട യാത്രക്കാര്‍ക്കും ബസ്സ് കാത്ത് നല്‍ക്കുന്നവര്‍ക്കും തടസ്സമായി തളിപ്പറമ്പ് ബസ്സ് സ്റ്റാന്‍ഡില്‍
കച്ചവടം തകൃതി. ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും ബസ്സ് പുറത്തേക്കിറങ്ങുന്ന വഴിക്ക് സമീപമുള്ള ബസ്സ് കാത്തിരിപ്പിനുള്ള ഷെഡിനടുത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള ചപ്പാത്തിയും ബിരയാണിയും മറ്റും പിക്കപ്പ് വാഹനത്തിലെത്തിച്ച് കച്ചവടം തുടങ്ങിയിട്ട് മാസങ്ങളായി. ആലക്കോട്, ശ്രീകണ്ഠാപുരം, പയ്യന്നൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ ബസ്സ് കാത്തു നല്ക്കുന്നത് ഇവിടെയാണ്. ഈ ഭാഗത്തേക്ക് പോകുന്ന ബസ്സ് സ്റ്റാന്‍ഡില്‍ കയറാന്‍ ട്രാക്കില്‍ വയ്ക്കുന്നതിനു മുമ്പ് നിര്‍ത്തിയിടുന്ന സ്ഥലമാണ് പിക്കപ്പ് വാന്‍ കൈയ്യടക്കുന്നത്. മലയോര മേഖലയിലേക്ക് പോകുന്ന ബസ്സുകള്‍ യാത്ര പുറപ്പെടുന്നതിന് 10 മിനുറ്റ് മുമ്പേ ട്രാക്കില്‍ വെയ്ക്കാന്‍ പാടുള്ളു. മറ്റു സ്ഥലങ്ങളില്‍ നിന്നും പതിനഞ്ചോ ഇരുപതോ മിനിറ്റ് മുമ്പ് എത്തുന്ന ബസ്സുകള്‍ കാക്കാത്തോട് സ്റ്റാന്‍ഡില്‍ പോയി പാര്‍ക്ക് ചെയ്ത് തിരിച്ചു വരാന്‍ സമയമില്ലാത്തതിനാല്‍ ബസ് സ്റ്റാന്‍ഡില്‍ തന്നെ പാര്‍ക്ക് ചെയ്യുകയാണ് പതിവ്. എന്നാല്‍ ചിലപ്പോള്‍ പോലീസ് അധികാരികള്‍ക്ക് ഒരു ബോധോദയം ഉണ്ടാകുമ്പോള്‍ ഇവിടുത്തെ പാര്‍ക്കിങ് അനുവദിക്കാറില്ല.
മെയിന്‍ റോഡിലും പാര്‍ക്കിങ് അനുവദിക്കാറില്ല. അതിനിടയിലാണ് ഇന്നലെ എച്ച്ഡിഎഫ്സി എന്ന സ്വകാര്യ ബാങ്കിങ് സ്ഥാപനം പോലീസ് എയ്ഡ് പോസ്റ്റിനും താലൂക്ക് ഓഫീസ് റോഡിനുമിടയിലുള്ള നടപ്പു വഴിയില്‍ ഒരു വലിയ കുട നിവര്‍ത്തി മൂന്ന് കസേരയും നിവര്‍ത്തി എച്ച്ഡിഎഫിയുടെ ലൈഫ് പ്രമോഷന് കച്ചവടം നടത്തിയത്. തളിപ്പറമ്പ് ടൗണില്‍ കാല്‍നടയാത്രയും വാഹനഗതാഗതവും ദിനം പ്രതിദുഷ്ക്കരമാകുന്ന സാഹചര്യത്തിലാണ് സ്വകാര്യ വ്യക്തികള്‍ പോലും നടപ്പാതയും മറ്റും കയ്യേറി കച്ചവടം പൊടിപൊടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: