ന്യൂദല്‍ഹി: അടുത്ത വര്‍ഷം മാര്‍ച്ചോടെ രാജ്യമൊട്ടാകെ മുഴുവന്‍ സമയവും വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികള്‍ വന്‍ വിജയത്തിലേക്ക്. ഗ്രാമങ്ങളുടെ വൈദ്യുതീകരണം ലക്ഷ്യമിട്ടുള്ള ദീനദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജനയും നഗരങ്ങളുടെ വൈദ്യുതീകരണം ലക്ഷ്യമിട്ടുള്ള സംയോജിത ഊര്‍ജ്ജ വികസന പദ്ധതിയും പുരോഗമിക്കുകയാണ്. എല്ലാ വീടുകളിലും 2019 മാര്‍ച്ച് 31 നകം വൈദ്യുതി എത്തിക്കാനുള്ള സൗഭാഗ്യ പദ്ധതിയുടെ ഭാഗമാണ് ഈ രണ്ടു പദ്ധതികളും.
2015 ഏപ്രില്‍ ഒന്നു വരെയുള്ള കണക്കനുസരിച്ച് വൈദ്യുതി എത്താത്ത ഗ്രാമങ്ങള്‍ 18,452 ആയിരുന്നു. 2017 നവംബര്‍ 30 ആയപ്പോഴേക്കും 15,183 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു. 3,652 ഗ്രാമങ്ങളുടെ വൈദ്യുതീകരണമാണ് 2017 ല്‍ നടത്തിയത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും വൈദ്യുതീകരണത്തിനായി 42,565 കോടി രൂപ അനുവദിച്ചു.
പ്രധാനമന്ത്രി സഹജ് ബിജ്ലി ഹര് ഘര്‍ യോജനയ്ക്കു തുടക്കമിട്ടത് 2017 സെപ്റ്റംബറിലാണ്. 12,320 കോടിരൂപയുടെ ബജറ്റ് പിന്തുണയോടെയാണ് പദ്ധതി തുടങ്ങിയത്. ഐ.പി.ഡി.എസ്. പ്രകാരം 3,616 പട്ടണങ്ങള്‍ക്കായി 26,910 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് നിരീക്ഷക സമിതി ഇതുവരെ അനുമതി നല്‍കിയത്.
ഊര്‍ജ്ജ ഉപഭോഗം കുറക്കാന്‍ ഉജാല പദ്ധതി പ്രകാരം 28 കോടിയിലേറെ എല്‍.ഇ.ഡി. ബള്‍ബുകള്‍ വിതരണം ചെയ്തു. 41 ലക്ഷം എല്‍.ഇ.ഡി. തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്താനായി ഊര്‍ജ്ജ ആപ്, സൗഭാഗ്യ പോര്‍ട്ടല്‍, നാഷണല്‍ പവര്‍ പോര്‍ട്ടല്‍, മെറിറ്റ് പോര്‍ട്ടല്‍ തുടങ്ങിയവയ്ക്കും തുടക്കമിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: