തിരുവനന്തപുരം: കളിച്ചും ചിരിച്ചും ശാസ്ത്രത്തെ അറിയാന്‍ കുട്ടികളെ പഠിപ്പിക്കുന്ന സയന്‍സ് പാര്‍ക്ക് ഒരുങ്ങുന്നു. സങ്കീര്‍ണ്ണമായ ശാസ്ത്രതത്ത്വങ്ങള്‍ ലളിതമായി വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന ഉപകരണങ്ങളാണ് സജ്ജമാകുന്നത്്. ജന്മഭൂമിയുടെയും വിജ്ഞാന് ഭാരതിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്റ്റുഡന്‍സ് സയന്‍സ് ഫെസ്റ്റിന്റെ സമാപനത്തിലാണ് ശാസത്രോപകരണങ്ങളും മോഡലുകളും കുട്ടികള്‍ക്ക് നേരിട്ട് പരിശോധിച്ച് മനസ്സിലാക്കാന്‍ അവസരമൊരുങ്ങുന്നത്.
വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തില്‍ 5, 6, 7 തീയതികളിലാണ് സയന്‍സ് ഫെസ്റ്റ്. അതില്‍ പ്രധാന ആകര്‍ഷണമാണ് സയന്‍സ് പാര്‍ക്ക്. ഊര്‍ജ്ജത്തിന്റെ വിവിധ തലങ്ങള്‍ മനസ്സിലാക്കിത്തരുന്ന സര്‍ക്കസ് ഓഫ് എനര്‍ജി, പ്രകൃതി പ്രതിഭാസങ്ങളായ കൊടുങ്കാറ്റ്, ചുഴി എന്നിവ ശാസ്ത്രീയമായി വിശദമാക്കുന്ന വൊര്‍ട്ടെക്സ് മോഡല്‍, കാറ്റില്‍ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കുന്ന കാറ്റാടിയന്ത്രം, സൗരോര്‍ജ്ജ സെല്‍ എന്നിങ്ങനെ വിവിധ മാതൃകകളിലൂടെ ശാസ്ത്രത്തിന്റെ പ്രതിഭാസങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാക്കാം. ആദിമ മനുഷ്യരുടേയും ഡിനോസറുകളുടേയും ഒക്കെ മാതൃകകളും പാര്‍ക്കിലുണ്ടാകും. ശാസ്ത്രകുതുകികള്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും സയന്‍സ് പാര്‍ക്ക് ഹരം പകരും.
പാര്‍ക്കിനായുള്ള ഉപകരണങ്ങള്‍ ഇന്നലെ ചെന്നൈയില്‍ നിന്ന് എത്തി. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും റോബോട്ടുകളുടെ ഘടകങ്ങള്‍, രൂപകല്പന, പ്രവര്‍ത്തനം എന്നിവ നേരിട്ട് പഠിക്കാനും പരിശീലിക്കാനും ഫെസ്റ്റ് അവസരം നല്കുന്നു. പങ്കെടുക്കുന്നവര്‍ രൂപകല്‍പ്പന ചെയ്ത റോബോട്ട് ഉപയോഗിച്ച് ഫുട്ബോള്‍ മത്സരവും നടത്തുന്നു. വിജയികള്‍ക്ക് ചെന്നൈയില്‍ അന്തരാഷ്ട്ര റോബോട്ടിക്സ് സോക്കറില്‍ പ്രവേശനം നേടാം. ഫെസ്റ്റിന്റെ ഭാഗമായി സയന്‍സ് അധ്യാപകര്‍ക്കായി 6ന് രാവിലെ 10.30 ന് സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.
മേഖലാ തലത്തില്‍ നടന്ന ഫെസ്റ്റില്‍ വിജയികളായ അറുപതോളം സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്ത പ്രോജക്ടുകളും പ്രദര്‍ശനത്തിന് ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: