ചെറുപുഴ: ഒരു വര്‍ഷം മുന്‍പ് പയ്യന്നൂര്‍ ചെറുപുഴ റോഡ് വികസനത്തിനായി പൊളിച്ചിട്ട കുണ്ടംതടം തട്ടുമ്മല്‍ റോഡിന്റെ നൂറുമീറ്റര്‍ ഭാഗം ടാര്‍ ചെയ്തു കൊടുക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം. പൊടികാരണം ജീവിക്കാന്‍ കഴിയില്ലെന്ന് നാട്ടുകാരുടെ പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് പയ്യന്നൂര്‍ ചെറുപുഴ റോഡ് വീതികൂട്ടുന്നതിനും കയറ്റം കുറയ്ക്കുന്നതിനുമായി കുണ്ടംതടം തട്ടുമ്മല്‍ റോഡ് പൊളിച്ചത്. അന്ന് പയ്യന്നൂര്‍ ചെറുപുഴ റോഡ് ടാര്‍ ചെയ്യുന്നതിന്റെ കൂടെ ഈ റോഡും ടാര്‍ ചെയ്യുമെന്ന് ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ പിഡബ്ല്യുഡി എഞ്ചിനീയര്‍ വാക്ക് നല്‍കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ മെയിന്‍ റോഡിന്റെ പണികള്‍ തീര്‍ന്നിട്ടും തട്ടുമ്മല്‍ റോഡ് ടാര്‍ ചെയ്തു നല്‍കിയില്ല. ഒരു വര്‍ഷമായി ഇവിടിത്തെ ജനങ്ങള്‍ ചെളിയില്‍ കൂടി നടന്നും പൊടിതിന്നും ജീവിക്കുകയാണ്.
ചെറുപുഴയില്‍ നിന്നും വരുന്നവര്‍ക്ക് പാടിച്ചാല്‍ കൂടാതെ തട്ടുമ്മലില്‍ എത്താന്‍ കഴിയുന്നതാണ് ഈ രണ്ടു കിലോമീറ്റര്‍ റോഡ്. നാട്ടുകാര്‍ റോഡ് ടാര്‍ ചെയ്യാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എഞ്ചിനീയര്‍ പറഞ്ഞാല്‍ ടാര്‍ ചെയ്യാമെന്നാണ് കരാറുകാരന് പറഞ്ഞത്. എഞ്ചിനീയറോട് ചോദിച്ചാല്‍ ഫണ്ടില്ലെന്നാണ് മറുപടി. നരമ്പില്‍ സ്കൂളിലേയ്ക്കും കോളനിയിലേയ്ക്കും നരമ്പില്‍, തട്ടുമ്മല്‍ ക്ഷേത്രങ്ങളിലേയ്ക്കും ഇതുവഴിയാണ് പോകേണ്ടത്. ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കാതെ ഈ റോഡിന്റെ നൂറുമീറ്റര്‍ ഭാഗം ടാര്ചെയ്യുവാന് അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: