തലശ്ശേരി: കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഭീകരസംഘടനകളുടെ തായ്വേരറുക്കാന്‍ ലോക്കല്‍ പോലീസും എന്‍ഐഎയും വിയര്‍പ്പൊഴുക്കുമ്പോള്‍ സംസ്ഥാനത്ത് ആദ്യമായി രേഖപ്പെടുത്തിയ തീവ്രവാദക്കേസിന്റെ കുരുക്കുകള്‍ നീണ്ട 18 വര്‍ഷം പിന്നിട്ടിട്ടും അഴിയുന്നില്ല. ഭരണാധികാരികളുടെ അലംഭാവമെന്ന് കുറ്റപ്പെടുത്തപ്പെട്ട വിവാദ കേസിപ്പോള്‍ നിയമ പാലകര്‍ക്കും നീതി ന്യായകോടതികള്ക്കിടയിലുമായി ഇരുട്ട് മുറിയില്‍ വെളിച്ചം കാത്തു കഴിയുകയാണ്.
1999ല്‍ കണ്ണൂരിലായിരുന്നു കേസിന്റെ തുടക്കം. ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ അട്ടിമറി വിധ്വംസക പ്രവര്‍ത്തികള്‍ നടത്താനും മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും വധിക്കുന്നതിനും മദനിയെ പിടിച്ചു കൊടുത്തത് ഞാനാണെന്ന് പ്രസംഗിക്കുന്ന അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരെ അപായപ്പെടുത്താനും പ്രതികള്‍ ഗുഡാലോചന നടത്തിയെന്നായിരുന്നു കുറ്റപത്രം. 99 ആഗസ്റ്റ് 12 ന് െ്രെകം നമ്പര്‍ 477/99 ആയി രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി അന്നത്തെ കണ്ണൂര്‍ ടൗണ്‍ സി.ഐ. പി.പി.ഉണ്ണികൃഷ്ണന് കണ്ണുര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ നിയമപീഠത്തിന്റെ മുന്നിലെത്തിയ കേസിനിപ്പഴും എന്തു പറ്റിയെന്ന് തിരക്കാനോ എവിടെ ഉണ്ടെന്നറിയാനോ ബന്ധപ്പെട്ടവര്‍ താല്പര്യമെടുത്തില്ല.
തലശ്ശേരി ജില്ലാ കോടതിക്കടുത്ത നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സിലെ ഫയല്‍ കൂമ്പാരത്തിലാണിപ്പോള് കേസ് രേഖകളുള്ളത്. 1999 ന്റെ തുടക്കത്തില്‍ കണ്ണൂര്‍ മാര്‍ക്കറ്റില്‍ പ്രചരിച്ച കള്ളനോട്ടുകളുടെ ഉറവിടം തേടിയിറങ്ങിയ പോലീസ് സംഘം ആലുവ സ്വദേശി ഇസ്മയില്‍ എന്ന ഇഖ്ബാലിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് നായനാര്‍ വധശ്രമ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്. എട്ട് പേരായിരുന്നു കേസിലെ പ്രതികള്‍. അതില്‍ രണ്ടാം പ്രതിയായിരുന്നു ഇപ്പോള്‍ കൊടും തീവ്രവാദിയെന്ന് മുദ്ര കുത്തിയിട്ടുള്ള തടിയന്റവിട നസീര്‍. വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത് .കേസ് ഫയല്‍ ചെയ്തതിന് ശേഷം നായനാര്‍ മരണപ്പെടുകയും ഇടതും വലതും മാറിമാറി ഭരണത്തിലേറുകയും ചെയ്തു. എന്നാല്‍ മത ന്യൂനപക്ഷങ്ങളുടെ സംഘടിത വോട്ടില്‍ കണ്ണ് നട്ട് മത്സരിക്കുന്ന ഇരുമുന്നണികളും തീവ്രവാദികള്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറായില്ല. ഇതാണ് കേസ് ഫയലിന് വെളിച്ചം കാണാന്‍ കഴിയാത്തതിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: