തിരുവനന്തപുരം: പാലോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സ്ഥാപിക്കാന്‍ ഒരുങ്ങുന്ന മാലിന്യ സംസ്കരണ പ്ലാന്റ് സംബന്ധിച്ചു കൂടുതല്‍ പരിശോധന വേണമെന്ന് വനം മന്ത്രി കെ. രാജു. അന്തിമ അനുമതി പരിസ്ഥിതി വകുപ്പിന്റേതാണെന്നും പ്ലാന്റ് നിര്‍മിക്കാന്‍ ഒരുങ്ങുന്ന സ്ഥലം വനം വകുപ്പിന്റേതല്ലെന്നും മന്ത്രി പറഞ്ഞു.
പ്ലാന്റിന് പിന്തുണയുമായി നേരത്തെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ രംഗത്തെത്തിയിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പ്ലാന്റിന് നേരത്തെ തന്നെ അനുമതി നല്‍കിയതാണ് മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനം മന്ത്രി രംഗത്ത് എത്തിയത്.
മുഖ്യമന്ത്രി വിളിച്ച യോഗത്തിന് ശേഷമണ് പ്ലാന്റിനായുള്ള നടപടി വേഗത്തിലാക്കിയത്. പദ്ധതിക്ക് പ്രത്യേക പരിഗണ നല്കാന് ഈ യോഗത്തില്‍ തീരുമാനം എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: