തിരുവനന്തപുരം: പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ശബരിമലയെ വിവാദ ഭൂമിയാക്കി മാറ്റരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഭക്തരുടെ താത്പര്യം അനുസരിച്ച് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാവൂവെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗതമായ ആചാരങ്ങള്‍ക്ക് ഒരു തടസവും ഉണ്ടാകരുതെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയുടെ സമഗ്ര വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ 500 കോടി രൂപ അനുവദിക്കണം, കൂടുതല്‍ വനഭൂമി വിട്ടുകിട്ടണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മണ്ഡലകാലത്ത് ക്ഷേത്രത്തിന്റെ പേര് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രമെന്നാക്കി മാറ്റിയിരുന്നു. എന്നാല്‍, ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രമെന്ന പഴയ പേര് തിരിച്ചു കൊണ്ടുവരാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: