ന്യൂദല്‍ഹി: നിര്‍മാണപ്രവര്‍ത്തനത്തിന്റെ പേരില്‍ അതിര്‍ത്തി കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കം ഇന്ത്യന്‍ സൈന തകര്‍ത്തു. ചൈനീസ് സേനയുടെ റോഡ് നിര്‍മ്മാണം ഇന്ത്യയുടെ സൈനികര്‍ തടഞ്ഞു.
അപ്പര്‍ സിയാഗ് മേഖലാ അതിര്‍ത്തി കടന്ന് 200 മീറ്ററോളം കടന്ന് നടത്തിയ നിര്‍മ്മാണ പ്രവൃത്തിയാണ് ഇന്ത്യ ശക്തമായി ഇടപെട്ടു തടഞ്ഞത്. നിര്‍മ്മാണ സാമഗ്രികള്‍ സേന പിടിച്ചെടുത്തു. തണുപ്പു കാലാവസ്ഥയായതിനാല്‍ അതിര്‍ത്തിയില്‍ സേനാ വിന്യാസം കുറവായിരിക്കുമെന്ന ധാരണയിലാണ് ചൈന നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ചത്. ഇന്ത്യയുടെ സൈന്യം തിരിച്ചടിച്ചപ്പോള്‍ ചൈനയുടെ പട്ടാളക്കാര്‍ നിര്‍മാണ സാമഗ്രികള്‍ ഉപേക്ഷിച്ച് ഓടുകയായിരുന്നു.
നുഴഞ്ഞു കയറ്റത്തെക്കുറിച്ചു റോഡ് നിര്‍മ്മാണത്തെക്കുറിച്ചും ആരാഞ്ഞപ്പോള്‍ യാതൊരു മറുപടിയും ചൈനീസ് സേനാ ഉദ്യോഗസ്ഥര്ക്കുണ്ടായില്ലെന്ന് അപ്പര്‍ സിയാഗ് ഡെപ്യൂട്ടി കമ്മീഷണര്‍ ധുളി കാംധുക് പറയുന്നു. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ചൈനീസ് സേന പലയിടങ്ങളിലും രണ്ടുവരിപ്പാത നിര്‍മ്മിക്കുന്നുണ്ട്.
നാലു മാസം മുമ്പ് ഭൂട്ടാന് അതിര്‍ത്തിയിലെ ധോക്ലാമില്‍ ചൈന നടത്തിയ നുഴഞ്ഞുകയറ്റവും സൈന്യം പരാജയപ്പെടുത്തിയിരുന്നു. അടുത്ത കാലത്തായി അതിര്‍ത്തി കടന്നുള്ള ചൈനയുടെ നുഴഞ്ഞു കയറ്റം വര്‍ധിച്ചതിനാല്‍ സൈന്യം കനത്ത ജാഗ്രതയിലായിരുന്നു.
സിയങ് നദിയുടെ കിഴക്കു ഭാഗത്തുള്ള ബൈസിങ് ഗ്രാമത്തിലും ചൈനയുടെ കടന്നുകയറ്റ നീക്കം സൈന്യം തടഞ്ഞിരുന്നു. ധോക് ലാമില്‍ ചൈനീസ് സേന നടത്തിയ നീക്കങ്ങളെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ 73 ദിവത്തിനു ശേഷം ആഗസ്റ്റ് 28നാണ് അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: