തിരുവനന്തപുരം: സംസ്ഥാനപാതയില്‍ കിളിമാനൂര്‍ കുറവന്‍കുഴിയില്‍ മാരുതിക്കാറും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. കാര്‍യാത്രക്കാരാണ് മരിച്ചത്. കൊല്ലം അഞ്ചല്‍ ഭാരതീപുരം ശ്രീഭദ്രയില്‍ ഭദ്രന്(45), ഭാര്യാസഹോദരി ജയപ്രഭ, മകള്‍ ശ്രീക്കുട്ടി എന്ന മിഥുന(18), ഭാര്യാമാതാവ് ഭവാനി(75) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം 4.45നാണ് അപകടമുണ്ടായത്. കിളിമാനൂരില്‍ നിന്നും നിലമേല്‍ ഭാഗത്തേക്ക് പോയ ടിപ്പര്‍ലോറി എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ടിപ്പര്‍ലോറിയുടെ അടിയില്‍പ്പെട്ട് തകര്‍ന്നുപോയി. നിയന്ത്രണം വിട്ട ലോറി അടിയില്‍പ്പെട്ട കാറുമായി റോഡരികിലെ ഓടയില്‍ ഇടിച്ചുനിന്നു.
ഭവാനിയെയൊഴികെ മൂന്നുപേരെയും ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് പുറത്തെടുത്തു. കാറിനും ലോറിക്കുമിടയില്‍ കുടുങ്ങിപ്പോയ ഭവാനിയെ കടയ്ക്കല്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ഭവാനിയെ നെയ്യാറ്റിന്‍കരയില്‍ വൈദ്യനെ കാണിക്കാനായി പോവുകയായിരുന്നു ഈ കുടുംബം. മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: