വാഷിങ്ടണ്‍: ഇനിയും വിഡ്ഡികളാക്കരുത് എന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പിനു പിന്നാലെ പാക്കിസ്ഥാനെതിരായ അടുത്ത നടപടി 48 മണിക്കൂറുകള്‍ക്കുള്ളിലെന്ന് അമേരിക്കയുടെ പ്രസ്താവന. ഭീകരവാദം തടയാന്‍ പാക്കിസ്ഥാന് ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് വൈറ്റ് ഹൗസ് വക്താവ് സാറ സാന്‍ഡേഴ്സ് പറഞ്ഞു.
ഇരട്ടത്താപ്പ് നയംപാക്കിസ്ഥാന് അവസാനിപ്പിക്കണമെന്ന് യുഎന്നിലെ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹാലെ പറഞ്ഞു. അമേരിക്ക നല്കിയ മൂവായിരം കോടി രൂപയുടെ സഹായത്തിനു പകരം പാക്കിസ്ഥാന് തിരിച്ച് തന്നത് നുണയും ചതിയുമാണെന്ന ട്രംപിന്റെ ആരോപണത്തിന് തൊട്ടു പിന്നാലെയാണ് സാറയും നിക്കിയും വിശദീരണവുമായി രംഗത്തു വന്നത്.
പാക്കിസ്ഥാന് വര്‍ഷങ്ങളായി അമേരിക്കയോട് ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചിട്ടുള്ളത്. പല സമയത്തും അമേരിക്കയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന് മറുവശത്ത് അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈന്യവുമായി ഏറ്റുമുട്ടുന്ന ഭീകരര്‍ക്ക് സംരക്ഷണവുമൊരുക്കുന്നു. ഈ നയം ഇനി സ്വീകാര്യമല്ല എന്നും നിക്കി പറഞ്ഞു.
എന്നാല്‍ ട്രംപിന്റെ വാദത്തെ വെല്ലുവിളിച്ച് പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തി. കണക്കുകള്‍ പരിശോധിച്ചാല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വാദം തെറ്റാണെന്നു തെളിയും എന്നാണ് ഖ്വാജയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: