അമ്പലപ്പുഴ: കാലാവാധി തികയുന്നതിന് മുമ്പ് റോഡ് പൊട്ടിപൊളിഞ്ഞു, പ്രദേശവാസികള്‍ അറ്റകുറ്റപ്പണി നടത്തി. പുന്നപ്ര കളിത്തട്ട് ഫിഷ്ലാന്റ് റോഡാണ് കാലാവധി തികക്കുന്നതിന് മുമ്പ് പൊട്ടിപ്പൊളിഞ്ഞത്. നൂറ് കണക്കിന് വാഹനങ്ങളും, യാത്രക്കാരുമാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്.
ഹാര്‍ബര്‍ വകുപ്പ് അനുവദിച്ച 40 ലക്ഷം രൂപ ചെലവില്‍ ഒരു കിലോമീറ്ററോളം അറ്റകുറ്റകുറ്റപണി ചെയ്ത് 2016 ഫെബ്രുവരി രണ്ടിനാണ് റോഡിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചത് 10 വര്‍ഷത്തോളമായി പൊട്ടിപൊളിഞ്ഞ് കിടന്ന റോഡ് മന്ത്രി ജി. സുധാകരന് മുന്‍കൈ എടുത്താണ് അറ്റകുറ്റപ്പണിക്കായി സര്‍ക്കാരില്‍ നിന്നും പണം അനുവദിപ്പിച്ചത്, എന്നാല്‍ കരാറുകാരന് വേണ്ടത്ര സാധന സാമഗ്രികള്‍ ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് പവ്വര്‍ ഹൗസ് ജങ്ഷന് 20 മീറ്റര്‍ പടിഞ്ഞാറ് ഭാഗംമുതല്‍ ഒരു കിലോമീറ്ററിനുള്ളില്‍ പല ഭാഗങ്ങളിലായി ഒരു വര്‍ഷം തികയന്നതിന് മുമ്പ് ഒരടി താഴ്ച്ചയില്‍ റോഡ് പൊട്ടിപൊളിയുകയായിരുന്നു. തുടര്‍ന്ന് ജങ്ഷന് പടിഞ്ഞാറ് ഭാഗത്തായി അഞ്ചു മീറ്ററോളം പൊട്ടിപൊളിഞ്ഞ ഭാഗം പ്രദേശവാസി സ്വന്തം പണം മുടക്കി തൊഴിലാളികളെ നിര്‍ത്തി അറ്റകുറ്റപ്പണി ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: