അമ്പലപ്പുഴ: മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ കച്ചവടക്കാരുടെ ആസൂത്രിത ശ്രമം. പുന്നപ്ര ചള്ളി കടപ്പുറത്ത് മത്സ്യവ്യാപാരികള്‍ മിന്നല്‍ പണിമുടക്കു നടത്തി. ലക്ഷങ്ങളുടെ മത്സ്യം കിട്ടിയ വിലയ്ക്കു വിറ്റ് തൊഴിലാളികള്‍. ഇന്നലെ രാവിലെയാണ് ഒരുവിഭാഗം വ്യാപാരികള്‍ മിന്നല്‍ പണിമുടക്കു നടത്തിയത്.
വള്ളം നിറയെ മത്സ്യവുമായി എത്തിയതോടെ 50 കുട്ട മത്സ്യത്തിന് പത്തുകുട്ട മത്സ്യം സൗജന്യമായി നല്‍കണമെന്ന് കച്ചവടക്കാര്‍ ആവശ്യപ്പെട്ടു. തൊഴിലാളികള്‍ സമ്മതിക്കാത്തതിനാല്‍ കച്ചവടക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു. ചിലര്‍ സംഘടിതരായി പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തകര്‍ക്കാന്‍ വേണ്ടിയാണ് മിന്നല്‍ പണിമുടക്ക് നടത്തിയതെന്ന് ആരോപണമുണ്ട്.
ഇന്നലെ നടന്ന പണിമുടക്കില്‍ ദുരൂഹത ഏറെയാണ്. കേരളത്തിന്റെ മത്സ്യകച്ചവടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
പണിമുടക്ക് ആഹ്വാനം ചെയ്തതോടെ മത്സ്യം വില്‍ക്കാനാവാതെ തൊഴിലാളികള്‍ വിഷമിക്കുകയും മണിക്കൂറുകള്‍ക്കുശേഷം കിട്ടിയവിലക്ക് മത്സ്യം നല്കാന് ഇവര്‍ തയ്യാറാകൂകകയുമായിരുന്നു. ദിവസം കോടികളുടെ ഇടപാടുകള്‍ നടക്കുന്ന മേഖലയാണ് മത്സ്യമേഖല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: