കുമളി: കമ്പത്തെ ഈ ആല്മരച്ചുവട്ടില് എത്തിയാല്‍ എല്ലാ ദൈവങ്ങളോടും പ്രാര്‍ഥിക്കാം. തമിഴ്നാട് കമ്പം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമുള്ള ആല്‍മരചുവട്ടിലെ വേലിയിലാണ് എല്ലാ ദൈവങ്ങളുടെയും ചിത്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്നത്. ഗണപതി, മഹാദേവന്, മഹാവിഷ്ണു, സരസ്വതി, കൃഷ്ണന്, ഭദ്രകാളി, മുരുകന്, ലക്ഷ്മിദേവി, അയ്യപ്പന്, മധുര മീനാക്ഷീദേവി, ചക്കുളത്തമ്മ, ശ്രീരാമന്, സീത, ഹനുമാന്, ലക്ഷ്മണന്, വെങ്കടാചലപതി എന്നിങ്ങനെ നീളും ദൈവങ്ങളുടെ ചിത്രം.
കല്ലില്‍ തീര്‍ത്ത പ്രതിമയും ഇവിടെയുണ്ട്. ചിത്രങ്ങളുടെ മുന്നില്‍ കാണിക്ക നിക്ഷേപിക്കാന്‍ കാണിക്കവഞ്ചിയുമുണ്ട്. ഭസ്മവും ശൂലത്തില്‍ തറച്ച നാരങ്ങയും പൂക്കളും എല്ലാം ഈ വഴിയരികിലെ ദൈവ ചിത്രങ്ങള്‍ക്ക് മുമ്പിലുണ്ട്. ആല്‍മരത്തിന്റെ കുറച്ച് ഭാഗം പട്ട് തുണികൊണ്ട് ചുറ്റിയിരിക്കുന്നു.
പ്രദേശവാസികള്‍ ജോലിക്ക് പോകും മുമ്പായി ആല്മരച്ചുവട്ടില് തിരിതെളിച്ച് പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. പിന്നീട് അത് ദൈവങ്ങളുടെ ചിത്രങ്ങള്‍ വച്ചായി എന്നാണ് നാട്ടുകാര്‍ പറയുന്നത്. പല ദൈവങ്ങളുടെ ചിത്രങ്ങള്‍ വാങ്ങി ആല്‍മരചുവട്ടിലെ മുള്ള് വേലിയില്‍ സ്ഥാപിച്ചു. കാലം കടന്നുപോകവേ മുപ്പത്തിമുക്കോടി ദൈവങ്ങളുടെയും പ്രതീകങ്ങള്‍ ഈ ആല്മരച്ചുവട്ടിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: