മട്ടന്നൂര്‍: കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനത്തിന് വിരുദ്ധമായി മലയോരത്ത് ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലവര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കരിങ്കല്‍പ്പൊടി, വിവിധയിനം മെറ്റലുകള്‍, എം സാന്‍ഡ് തുടങ്ങിയവയ്ക്കാണ് ഒരു മാനദണ്ഡവുമില്ലാതെ വിലകൂട്ടിയത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെയും പൊതുമരാമത്ത് വകുപ്പിന്റെയും കരാര്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ട ഘട്ടത്തില്‍ ക്രിത്രിമ ക്ഷാമം സൃഷ്ടിച്ച് ക്വാറി ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവിലയീടാക്കാനുള്ള തന്ത്രമാണ് വന്‍കിട ക്രഷര്‍ ഉടമകള്‍ നടത്തുന്നത്. ചേപ്പറമ്പിലെ ക്രഷറില്‍ അന്യായമായി വിലവര്‍ധിപ്പിച്ചപ്പോള്‍ നാട്ടുകാരും ലോറി തൊഴിലാളികളുമുള്‍പ്പെടെ സമരത്തിനിറങ്ങിയിരുന്നു. പ്രശ്നപരിഹാരത്തിന് കലക്ടര്‍ ചര്‍ച്ച നടത്തുകയും ജില്ലയില്‍ ക്വാറി ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കില്ലെന്ന് തീരുമാനമെടുത്തതുമാണ്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ തോന്നിയപോലെ വില ഈടാക്കുന്നത്. ഈ അന്യായ നടപടിയില്‍ നിന്ന് ഉടമകള്‍ പിന്‍വാങ്ങിയില്ലെങ്കില്‍ ജനങ്ങളുടെ സഹകരണത്തോടെ ക്രഷര്‍ ഉപരോധമുള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് നിര്‍ബന്ധിതമാകുമെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: