ജറുസലേം : കടല്‍ വെള്ളത്തില്‍ നിന്ന് ഉപ്പ് വേര്‍തിരിച്ച് ശുദ്ധീകരിക്കുന്ന ജീപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്് സമ്മാനം നല്‍കാനൊരുങ്ങി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജനുവരി 14ന് ഇന്ത്യയില്‍ എത്തുമ്പോള്‍ ഈ ജീപ്പ് മോദിക്ക് സമ്മാനിക്കും.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശന വേളയില്‍ ഇരുവരും ഗല്‍ മൊബൈല്‍ എന്നു പേരുള്ള ബഗ്ഗി ജീപ്പില്‍ മെഡിറ്ററേനിയന്‍ കടലില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ ഗല്‍ മൊബൈല്‍ മോദിക്ക് സമ്മാനിക്കതുമെന്ന് ഇസ്രയേല്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.
സന്ദര്‍ശന വേളയില്‍ കൈമാറുന്നതിനായി ജീപ്പ് ഇസ്രയേലില്‍ നിന്ന് അയച്ചു കഴിഞ്ഞു. ഇസ്രയേല്‍ കറന്‍സി 390,000 ഷെകലാണ് (1,10,000 ഡോളര്‍) ഇതിന്റെ മൂല്യം. 70.3 ലക്ഷത്തോളം രൂപ.
ഇത്തരത്തില്‍ ഒരു വാഹനം നിര്‍മിച്ചതിന് ബിബി(നെതന്യാഹു)യോട് നന്ദി അറിയിക്കുന്നതായും പ്രകൃതി ദുരന്തങ്ങള്‍ മൂലം കുടിവെള്ള ക്ഷാമം അനുഭവപ്പെടുകയാണെങ്കില്‍ ഈ ജീപ്പ് പ്രയോജനപ്പെടുത്താവുന്നതാണെന്നും മോദി ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ പറഞ്ഞിരുന്നു. നാലുദിവസത്തെ സന്ദര്‍ശനത്തിനാണ് നെതന്യാഹു ഇന്ത്യയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: