ബെംഗളൂരു: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അന്വേഷണം ഇഴയുന്നു. ഫോറന്‍സിക് ലാബുകള്‍ തമ്മിലുള്ള തര്‍ക്കമാണ് കാരണം. മുംബൈ, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഫോറന്‍സിക് സയന്‍സ് ലാബുകളാണ് പരിശോധനാ റിപ്പോര്‍ട്ടു നല്‍കാത്തത്. ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്നു പുറത്തെടുത്ത വെടിയുണ്ടകളാണ് ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്.
കൊലപാതകം നടന്ന് നാല് മാസങ്ങള്‍ പിന്നിടുമ്പോള്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലീസിന് സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ട്. ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ച തോക്കുപയോഗിച്ചാണ് ഗൗരിയെ കൊലപ്പെടുത്തിയതെന്ന് സെപ്തംബറില്‍ സ്ഥിരീകരിച്ചിരുന്നു. നാലു ബുള്ളറ്റുകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്നും ലഭിച്ചത്. അഞ്ച് സെക്കന്‍ഡുള്ള സിസിടിവി ദൃശ്യങ്ങളാണ് തെളിവായുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: